റിയാദ്- റിയാദ് ഹറാജിൽ സോഫ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ആനക്കയം പന്തല്ലൂർ കിഴക്കുംപറമ്പ് ചെറുകപ്പള്ളി സുബൈർ (26) റൂമിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. സോഷ്യല്‍ മിഡിയയില്‍ മരിച്ച യുവാവിന്‍റെ ഫോട്ടോയും കുറെ ഓഡിയോ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. പിന്നിടുള്ള അന്നെഷനത്തിലാണ് മരിച്ച യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. മൃതദേഹം സുമേഷി ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്
സുബൈര്‍
വിവാഹം കഴിഞ്ഞ് കഴിഞ്ഞ് 16നാണ് നാട്ടിൽ നിന്ന് സുബൈര്‍ തിരിച്ചെത്തിയത്. മൂസ - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ.
ആശിഖ്, മുനീർ, ശരീഫ സഹല സഹോദരങ്ങളാണ്. മൃതദേഹം ഇവിടെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, യൂനുസ് ഇരുമ്പുഴി എന്നിവർ പൂർത്തിയാക്കി വരുന്നു.
അതിനിടെ മരണം നടന്ന സ്ഥലത്ത് സുഹുര്‍ത്തുക്കള്‍പറയുന്നത് ഇന്നലെ രാത്രി ഉല്ലാസവാനാ യിട്ടാണ് അദ്ദേഹം പോയതെന്നും ഒരുവിധത്തിലുള്ള വിഷമം അധെഹത്തില്‍ കണ്ടിരുന്നില്ല എന്നും പറയുന്നു സോഫ കമ്പനി നടത്തുന്ന ആള്‍ നാട്ടില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ ആണ് സുബൈര്‍ താമസിച്ചി രുന്നത് അത്മഹത്യകുറിപ്പ് എഴുതിവെചിരുന്നുവെന്ന് അവിടയൂള്ള ആളുകള്‍ പറയുന്നു.സുബൈര്‍ തന്നെ വീട്ടില്‍ വിളിച്ച് വാപ്പയോട് അത്മഹത്യ ചെയ്യ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നുവെന്നും അതനുസരിച്ച് വീട്ടുകാര്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞുവെന്നും അതനുസരിച്ചുള്ള അന്നെഷണത്തില്‍ സോഫ കമ്പനിയില്‍ അന്നെഷിച്ചപ്പോള്‍ കണാതായാപ്പോള്‍ താമസിക്കുന്ന സ്ഥലത്തുവന്ന്‍ കതകില്‍ മുട്ടിയപ്പോള്‍ തുറകാതെയായപ്പോള്‍ സ്പോന്‍സറെ വിളിച്ചുവരുത്തുകയും അദ്ദേഹം പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് പോലീസ് വന്ന് വാതില്‍ തുറന്ന് അകത്ത് കയറയിപ്പോള്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തകയായിരുന്നു.വെന്ന് സംഭവസ്ഥലത്ത് ഉണ്ടായവര്‍ പറയുന്നു.