Advertisment

കോവിഡ് രോഗികള്‍ക്ക് സാന്ത്വനമായി ഡല്‍ഹി-ഫരീദാബാദ് രൂപത

New Update

publive-image

Advertisment

ഡല്‍ഹി: കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന ഡല്‍ഹിയിലെയും പരിസരങ്ങളിലെയും രോഗികള്‍ക്ക് ആവശ്യ സേവനങ്ങള്‍ എത്തിക്കാന്‍ കോവിഡ് പ്രതിരോധ ദൗത്യവുമായി ഡല്‍ഹി-ഫരീദാബാദ് രൂപത പ്രവര്‍ത്തനനിരതമായി. രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ ഏഴംഗ ദൗത്യസംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നു.

മരുന്നും ഭക്ഷണവും എത്തിക്കാനും ആശുപത്രി സൗകര്യങ്ങളും ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്താനും രോഗികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഓണ്‍ലൈനായി കൊടുക്കാനും ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കാനും പ്ലാസ്മ ആവശ്യമായ രോഗികള്‍ക്ക് രക്തദാനത്തിന് സന്നദ്ധത രൂപീകരിക്കാനും മരണമടഞ്ഞവര്‍ക്ക് ആവശ്യകര്‍മ്മങ്ങള്‍ക്കുള്ള സേവനം എത്തിക്കാനും മറ്റുമായി വിവിധ കമ്മറ്റികള്‍ രൂപതാ കേന്ദ്രത്തില്‍ പ്രവര്‍ത്തനസജ്ജമാണ്.

രൂപതയുടെ മുപ്പതോളം വരുന്ന ഇടവകകളിലൂടെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡസ്കുകളിലൂടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഓരോ ഇടവകാതിര്‍ത്തിയിലുമുള്ള രോഗികളായവരെ കണ്ടെത്താനും ആവശ്യമായ ഭക്ഷണം, മരുന്ന്, ഓക്സിമീറ്റര്‍, പിപിഇ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രി പ്രവേശനം, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, കമ്മ്യൂണിറ്റി കിച്ചണ്‍ എന്നിവ ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും കുട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു.

ഡല്‍ഹി-ഫരീദാബാദ് രൂപതയിലെ യുവജനപ്രസ്ഥാനമായ ഡിഎസ്വൈഎമ്മിന്‍റെ നേതൃത്വത്തില്‍ ഒരു കോവിഡ് റെസ്ക്യു ടീമും നഴ്സസ് ടീമും ടിഫിന്‍ സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്.

കോവി‍ഡ് രോഗികളുടെ ശുശ്രൂഷയ്ക്കായി അശോക് വിഹാറില്‍ എസ്ഡി സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ 40 ബെഡ്ഡുകളുള്ള ഒരു താല്‍ക്കാലിക അനുബന്ധ ആശുപത്രിയും സൗകര്യങ്ങളും സജ്ജമായിക്കൊണ്ടിരിക്കുന്നു. രൂപതയുടെ കീഴിലുള്ള ദ്വാരക ഇന്‍ഫാന്‍റ് ജീസസ് സ്കൂള്‍ ക്വാരന്‍റൈന്‍ സൗകര്യങ്ങളോടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.

ആന്‍റിജന്‍ ടെസ്റ്റ് നടത്താനാവശ്യമായ ഒരു എമര്‍ജന്‍സി ലാബ് സജ്ജമാക്കുന്നുണ്ട്. അത്യാവശ്യമുള്ള രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ഓക്സിജന്‍ സൗകര്യങ്ങളോടുകൂടിയുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

delhi news
Advertisment