Advertisment

മന്ത്രി എം എം മണിയെ പാലായിലെ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   സര്‍ക്കാര്‍ ഭൂമി കൈയ്യേറി വ്യാജപട്ടയം നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ച്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മന്ത്രി എം.എം.മണിയെ പാലാ ഉപതെരഞ്ഞെടുപ്പ്‌ ചുമതലയില്‍ നിന്നും ഒഴിവാക്കി രാഷ്‌ട്രീയ ധാര്‍മ്മികതയുണ്ടെന്ന്‌ തെളിയിക്കണമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതേ വിവാദമായ സ്ഥലത്തെ ഭൂമിയില്‍ ദൗത്യസംഘം പ്രവേശിക്കുമെന്ന്‌ ശങ്കിച്ചാണ്‌ കൈയ്യേറ്റമൊഴിപ്പിക്കാന്‍ വരുന്നവന്റെ കാല്‍ വെട്ടുമെന്ന്‌ എം.എം. മണി അന്ന്‌ പറഞ്ഞത്‌.

ആവശ്യമില്ലാത്തത്‌ ചോദിച്ചാല്‍ സ്വഭാവം മാറുമെന്ന മന്ത്രിയുടെ നിലപാട്‌ ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ലെന്നും മന്ത്രി എം.എം.മണി രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവികുളം താലൂക്കിലെ ഭൂമി കൈയ്യേറ്റത്തെ സംബന്ധിച്ച്‌ വിശദമായി അന്വേഷിച്ചാല്‍ മന്ത്രി എം.എം. മണിയുടെ പങ്ക്‌ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment