Advertisment

കർമ്മശ്രേഷ്ഠ പുരസ്ക്കാരത്തോടൊപ്പം ലഭിച്ച അവാർഡ് തുക 'ഹോപ്പ് ഫോർ ഹോപ്പ് ലെസ്' പദ്ധതിക്ക്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

തിരുവല്ല:  മികച്ച സാമൂഹ്യക്ഷേമ ജീവകാരുണ്യ മനുഷ്യാവകാശ പ്രവർത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപെടുത്തിയ സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരത്തോടൊപ്പം ഉള്ള അവാർഡ് തുകയാണ് 'നമ്മുടെ തിരുവല്ല ' വാട്ട്സപ്പ് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നല്കാൻ തീരുമാനിച്ചത്.

Advertisment

publive-image

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് കഴിഞ്ഞ ദിവസം പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം മുൻ ഡി.ജി. പി ഡോ. അലക്സാണ്ടർ ജേക്കബ് സമ്മാനിച്ചിരുന്നു.'നമ്മുടെ തിരുവല്ല' വാട്ട്സ്പ്പ് കൂട്ടായ്യയുടെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

മുൻ ആർ.ഡി.ഒ :പി.ഡി.ജോർജ് ആണ് കൂട്ടായ്മയുടെ അമരക്കാരൻ. ഹോപ്പ് ഫോർ ഹോപ്പ് ലെസ് എന്ന പദ്ധതിക്ക് അവാർഡ് തുക നല്കുവാൻ ഉള്ള സന്നദ്ധത മുൻ ആർ.ഡി.ഒ :പി.ഡി.ജോർജിനെ അറിയിച്ചു കഴിഞ്ഞു.

2006 ൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് അവാർഡിനോടൊപ്പം ലഭിച്ച തുകയും ഒരു വിദ്യാർത്ഥിയുടെ പഠനത്തിന് വേണ്ടി സംഭാവനയായി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയിരുന്നു. അവാർഡ് ദാന ചടങ്ങിൽ വെച്ച് തന്നെ അന്നത്തെ നിയമ യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാറിനോട് അറിയിക്കുകയും പിന്നീട് നല്കയും ചെയ്തു.

പെയിൻറിങ്ങ് ജോലിക്കിടെ ടെറസിൽ നിന്നും വീണ് മരിച്ച റാന്നി സ്വദേശിയുടെ അഞ്ച് വയസുള്ള മകന്റെ കദന കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് അന്ന് ആ തുക നല്കിയത്.

കഴിഞ്ഞ 23 വർഷമായി സാമൂഹ്യ സേവന മനുഷ്യാവകാശ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡോ.ജോൺസൺ വി.ഇടിക്കുള യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ് ഉൾപെടെ ഏഴ് റിക്കോർഡുകളിൽ ഇടം ലഭിച്ചിട്ടുണ്ട്.

Advertisment