ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; 4 വര്‍ഷത്തിന് ശേഷം ഡോക്ടര്‍ അറസ്റ്റില്‍

New Update
publive-image
പാലക്കാട് ചിറ്റൂരില്‍ ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം ഡോക്ടര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൂര്‍ണൂല്‍ സ്വദേശിയായ ഡോ.മഹേഷാണ് അറസ്റ്റിലായത്.
Advertisment
വിളയോടിയിലെ കരുണ മെഡിക്കല്‍ കോളേജില്‍ 2018 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദാര്‍ചള്ള സ്വദേശിയായ സനല്‍കുമാറിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. സനല്‍കുമാറിന്റെ പരാതിയില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് പാനലിന്റെ അഭിപ്രായം ആവശ്യമായതിനാല്‍ മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് അപെക്‌സ് ബോര്‍ഡ് രൂപവത്കരിച്ച്‌ അഭിപ്രായം തേടിയിരുന്നു.

ചികിത്സിച്ച ഡോക്ടറുടെ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രാപ്രദേശിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment