വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം

ഇതില്‍ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുണ്ട്. അതിനെയല്ലാം തല്‍ക്കാലം അവഗണിക്കുകയാവും ഒരോ ഭാരതീയനും ഇപ്പോള്‍ ചെയ്യേണ്ടത്. 

author-image
എഡിറ്റര്‍
New Update
op sindhoor Untitled

വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഇത്തരം ഭീകരശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് പുലര്‍ച്ചെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. 

Advertisment

അതെ, കടുത്ത രീതിയിലുള്ള, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ശക്തമായ മറുപടി. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെയുള്ള 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും, 2019ലെ പുല്‍വാമ ആക്രമത്തിന് ശേഷം ബാലാകോട്ട് വ്യോമാക്രമണവുമാണ് ഇതിന് മുമ്പ് നമ്മുടെ സൈന്യം നടത്തിയത്. ഇവിടെയെല്ലാം നമ്മള്‍ ലക്ഷ്യം വെച്ചത് പാക്കിസ്ഥാന്‍ സൈന്യത്തേയോ അവിടുത്തെ സാധാരണ ജനങ്ങളെയോ അല്ല. 


മറിച്ച് ഭീകര കേന്ദ്രങ്ങള്‍ മാത്രമായിരുന്നു.  ഓപ്പറേഷന്‍ സിന്ദൂറിലും അതില്‍ മാറ്റമുണ്ടായില്ല. വെറും 25 മിനിറ്റില്‍ ലാഹോറിന് സമീപം വരെയുള്ള ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രഹരശേഷിയില്‍ തരിച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. 

ഇന്ത്യയുടെ ഈ തിരിച്ചടികള്‍ തീവ്രവാദശക്തികള്‍ക്കും അവയെ സംരക്ഷിക്കുന്ന ശക്തികള്‍ക്കും ഒരു ഗൗരവമരമായ സന്ദേശമാണ് നല്‍കുന്നത്: സഹിഷ്ണുതയുടെ അതിരുകള്‍ മറികടക്കുമ്പോള്‍ പ്രത്യാഘാതം അതിവേഗവും ശക്തവുമാകും എന്ന ശക്തമായ സന്ദേശം. 

ഭാരതത്തിന്റെ ഈ നിലപാട് അന്തര്‍ദേശീയ തലത്തിലും ശ്രദ്ധ നേടി. ഭീകരത ഒരു ദേശത്തിന് മാത്രമല്ല, ആഗോള സമാധാനത്തിനും ഭീഷണിയാണ് എന്ന് അംഗീകരിക്കുന്ന ലോകം, ഇന്ത്യയുടെ നടപടികളെ അനുകൂലമായിട്ടാണ് വിലയിരുത്തിയത്.  

അതേസമയം, ഇതില്‍ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുണ്ട്. അതിനെയല്ലാം തല്‍ക്കാലം അവഗണിക്കുകയാവും ഒരോ ഭാരതീയനും ഇപ്പോള്‍ ചെയ്യേണ്ടത്. 


പ്രതിരോധ നയവും ദേശസുരക്ഷയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കപ്പെടുമ്പോള്‍ അതിന്റെ നൈതികത ചോദിച്ചറിയേണ്ടതുണ്ട് പക്ഷെ ഇപ്പോള്‍ അതിന്റെ സമയമല്ല എന്ന് മാത്രം. 


ഒരോ തിരിച്ചടിയുടെ മാര്‍ഗവും അര്‍ത്ഥവത്താകുന്നതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്നാമതായി, തീവ്രവാദത്തിന് തിരിച്ചടിയിലൂടെ ശക്തമായ തടയിടല്‍ ഉണ്ടാക്കാന്‍ കഴിയും; രണ്ടാമതായി, ജനങ്ങളുടെ ആത്മവിശ്വാസം ഉറപ്പാക്കാനും ദേശഭക്തിയെ ഉണര്‍ത്താനും ഇതുവഴി സാധിക്കും. 

എന്നാല്‍, ഭാരതം പ്രതീക്ഷിക്കുന്നത് ഒരു യുദ്ധമല്ല, നീതിയും സമാധാനവുമാണ്. അവസാനമായി, ഇന്ത്യയുടെ തിരിച്ചടി ഒരു വ്യക്തമായ സന്ദേശം നല്‍കുന്നു  അതിര്‍ത്തി കടന്നുള്ള ഭീഷണിപ്പെടുത്തലുകള്‍ക്ക് മുമ്പില്‍ തളരില്ല. കാരണം സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി മുന്നോട്ട് കുതിക്കുന്ന ശക്തിയാണ് ഇന്ന് ഭാരതം.