പൊതുതെരഞ്ഞെടുപ്പിലെ അവസാന ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം

New Update

ന്യൂയോര്‍ക്ക്: നവംബര്‍ രണ്ടിന് നടന്ന അമേരിക്കയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെ ഫലം പ്രഖ്യാപിക്കാതിരുന്ന ന്യുയോര്‍ക്ക് 22 കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ യുഎസ് പ്രതിനിധി ആന്റണി ബ്രിന്‍ദിസിയെ 109 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്ലോസിയ ഡനി വിജയിച്ചതായി ന്യുയോര്‍ക്ക് ജഡ്ജി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചു.

Advertisment

publive-image

ഇതോടെ യുഎസ് ഹൗസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 221, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 211 സീറ്റുകളും ലഭിച്ചു. വിധിയെ തുടര്‍ന്ന് യുഎസ് ഹൗസ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുക്കാന്‍ കോടതി അനുമതി നല്‍കി. മൂന്നു മാസം ബാലറ്റ് പേപ്പറുകളും വോട്ടിങ്ങ് ടാബുലേഷനും വിശദമായി പരിശോധിച്ചതിനുശേഷമാണ് ജഡ്ജി സ്‌ക്കോട്ട് ഡലികോന്റി തീരുമാനമെടുത്തത്.

സ്റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിന് കേസ് പുനഃപരിശോധിക്കാന്‍ സമയം അനുവദിക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് സര്‍ട്ടിഫൈ ചെയ്യരുതെന്നും, സ്‌ക്കോട്ടിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചെങ്കിലും ജഡ്ജി പരിഗണിച്ചില്ല.

ക്ലോഡിയാ സത്യപ്രതിജ്ഞ ചെയ്താലും, നിയമപരമായിട്ടല്ല വിജയം എന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ യുഎസ് ഹൗസ് പ്രതിനിധി സഭയില്‍ നിന്നും പുറത്താക്കുന്നതിനും പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു അധികാരമുണ്ടെന്ന് ജഡ്ജി വിധി ന്യായത്തില്‍ ചൂണ്ടികാട്ടി.

election4
Advertisment