ചെന്നൈ; ക്രൂഡ് ബോംബ് നിർമ്മിക്കാനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായി പരിക്ക്. അപകടത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ടു, കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ചെന്നൈയിലെ കുപ്രസിദ്ധ കുറ്റവാളിയാണ് ഒട്ടേരി കാർത്തി. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുറിവിന്റെ കാഠിന്യം കാരണമാണ് ഓട്ടേരി കാർത്തിയുടെ കൈകൾ മുറിച്ചു മാറ്റേണ്ടി വന്നു. വിജയകുമാർ എന്നയാളിനൊപ്പം ചേർന്ന് ക്രൂഡ് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം. പുഴൽ ജയിലിൽ കഴിയുമ്പോഴാണ് വിജയകുമാർ എന്നയാളുമായി കാർത്തി പരിചയപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇയാൾ വിജയകുമാറിനെ സന്ദർശിച്ചിരുന്നു.
വിജയകുമാറിന്റെ വസതിയിൽ ക്രൂഡ് ബോംബ് ഉണ്ടാക്കുന്നതിൽ കാർത്തിക്ക് പങ്കുണ്ടെന്ന് പോലീസ് ആരോപിക്കുന്നു. അവിടെ അത്തരമൊരു ബോംബ് പൊട്ടിത്തെറിക്കുകയും ഓട്ടേരി കാർത്തിയുടെ കൈകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു. ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.