ഹരിയാനയില്‍ കോണ്‍ഗ്രസിന് ലീഡ്, ജമ്മു കശ്മീരില്‍ ബിജെപിയുമായി കടുത്ത മത്സരം, ഹരിയാനയിൽ എഎപി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു; ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങൾ ആരംഭിച്ചു

പാര്‍ട്ടി പ്രവര്‍ത്തകര്‍ ജിലേബിയും മറ്റ് മധുരപലഹാരങ്ങളും വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്

New Update
election Untitledamb

ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ ബിജെപിയുടെ തുടര്‍ഭരണം തടയാനും ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ എല്ലാ കണ്ണുകളും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിലാണ്.

Advertisment

അതെസമയം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലും ജമ്മു കശ്മീരിലും പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവയക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജിലേബിയും മറ്റ് മധുരപലഹാരങ്ങളും വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആദ്യകാല ട്രെന്‍ഡുകള്‍ അനുസരിച്ച് ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജമ്മു കശ്മീരില്‍ ബിജെപി 23 സീറ്റുകളിലും കോണ്‍ഗ്രസ് 26 സീറ്റിലും ലീഡ് ചെയ്യുകയാണ്.

ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുന്ന സീറ്റുകള്‍ ആരും പ്രവചിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ അവര്‍ 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എഎപി സ്ഥാനാര്‍ത്ഥികളായ സത്ബീര്‍ സിംഗ് ഗോയലും അനി രംഗയും കൈതാല്‍, നര്‍വാന നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.