/sathyam/media/media_files/2026/02/27/1772214406-2026-02-27-23-35-54.jpg)
കൊളംബോ: ട്വന്‍റി-20 ലോകകപ്പിലെ നിർണായ മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ഇംഗ്ലണ്ട് ജയം പൊരുതി നേടി. ഇംഗ്ലണ്ടിന്‍റെ ജയത്തോടെ പാക്കിസ്ഥാൻ ടൂർണമെന്‍റിൽ നിലനിന്നു. കിവീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് മൂന്ന് പന്തുകൾ ബാക്കിനിൽക്കേ മറികടന്നു.
വിൽ ജാക്സിന്‍റെ ഓൾറൗണ്ട് പ്രകടനമാണ് ഇംഗ്ലണ്ട് ജയത്തിൽ നിർണായകമായത്. 18 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്ന ജാക്സ് കിവീസ് ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു. ജാക്സിനൊപ്പം ഓൾറൗണ്ടർ റെഹാൻ അഹമ്മദ് ഏഴ് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
ടോം ബാന്‍റൺ (33), ക്യാപ്റ്റന് ഹാരി ബ്രൂക് (26), ജേക്കബ് ബേഥൽ (21) എന്നിവരും തിളങ്ങിയതാണ് ഇംഗ്ലീഷ് ജയത്തിൽ നിർണായകമായത്. ജാക്സാണ് കളിയിലെ താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കീവിസ് ഏഴ് വിക്കറ്റിനാണ് 159 റൺസിലെത്തിയത്. ഗ്ലെൻ ഫിലിപ്സ് (39), ടിം സിഫേർട്ട് (35) എന്നിവരാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറർമാർ. സ്പിന്നർമാർ കളംവാണ മത്സരത്തിൽ ഇംഗ്ലീഷ് സ്പിന്നർമാർ ഏഴ് വിക്കറ്റുകൾ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us