Advertisment

ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ച്‌ ഐ.എം. വിജയന്‍ ഖത്തറില്‍

New Update

publive-image

ദോഹ: ലോകകപ്പിനായി നാളുകളെണ്ണി കാത്തിരിക്കുന്ന ഖത്തറിന്‍റെ മണ്ണില്‍ ഫുട്ബാള്‍ ആവേശത്തിന് തിരികൊളുത്തി ഇന്ത്യന്‍ ഇതിഹാസം ഐ.എം. വിജയനെത്തി. കളിക്കാരനായും അതിഥിയായും പലതവണ ഖത്തറില്‍ എത്തിയിട്ടുണ്ടെങ്കിലും അടിമുടി ലോകകപ്പ് ലഹരിയിലായ ഖത്തറിലേക്കുള്ള ഈ വരവിന് ഒരുപിടി പ്രത്യേകതയുണ്ട്. ലോകതാരങ്ങളുടെ തിളക്കമുള്ള പോരാട്ടത്തിന് വേദിയൊരുക്കി കാത്തിരിക്കുന്ന ഖത്തറില്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യയുടെ പൊന്‍താരത്തിന്‍റെ കാലുകള്‍ക്ക് പഴയ കുതിപ്പും പന്തടക്കവുമെത്തി. വാക്കുകള്‍കൊണ്ട് ഡ്രിബ്ള്‍ ചെയ്തും ഫ്രീ ക്വിക്ക് ഉതിര്‍ത്തും സ്വതസ്സിദ്ധ ശൈലിയില്‍ വെട്ടിയും തിരിഞ്ഞും വിജയാരവം കുതിച്ചു പാഞ്ഞു.

സോള്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ധനരാജ് -എ.എസ്. ഫിറോസ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് വിജയന്‍റെ വരവ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ദോഹയില്‍ മാധ്യമങ്ങളുമായി സംവദിക്കവെ ഖത്തര്‍ ലോകകപ്പിനെ കുറിച്ചും തന്‍റെ ലോകകപ്പ് അനുഭവങ്ങളെ കുറിച്ചുമെല്ലാം വിജയന്‍ വാചാലനായി. ഖത്തറില്‍ ആര് കപ്പടിക്കുമെന്ന ചോദ്യത്തിന് 'കപ്പടിച്ച ശേഷം പറയാമെന്ന' ഉരുളയ്ക്കുപ്പേരി മറുപടി. ഇഷ്ട ടീമായ അര്‍ജന്‍റീന എവിടംവരെയെത്തുമെന്ന ചോദ്യത്തിന്, അര്‍ജന്‍റീന സെമിയിലെത്തും, സെമിയിലെത്തിയാല്‍ ഫൈനലിലും പിന്നെ കിരീടവും നേടുമെന്ന മറുപടിയുമായി പൊട്ടിച്ചിരി. ആരാവും ഖത്തറിലെ താരമെന്നതിനുമുണ്ടായിരുന്നു ഉശിരുള്ളൊരു സിസര്‍കട്ട് ഉത്തരം. 'പതിവ് താരങ്ങള്‍ മാറട്ടെ... ഖത്തറില്‍ പുത്തന്‍ താരങ്ങള്‍ ഉദിച്ചുയരട്ടെ...'

Advertisment