തമിഴ് സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്; കണക്കില്‍പ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ ശനിയാഴ്ച ഇന്‍കംടാക്സ് വിഭാഗം വ്യാപകമായ റെയ്ഡ് നടത്തി. ചെന്നൈ, മധുര, കോയമ്ബത്തൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയില്‍ പിടിച്ചെടുത്തത് എന്നാണ് വിവരം. 2022 ഓഗസ്റ്റ് 2ന് ഇന്‍കംടാക്സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. തമിഴ് സിനിമ രംഗത്തെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം.

Advertisment

കണക്കില്‍പ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റല്‍ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയില്‍ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടത്തിയെന്നാണ് സിബിഡിടി പറയുന്നത്.

നികുതി വെട്ടിപ്പ് വെളിപ്പെടുത്തുന്ന തെളിവുകള്‍ സിബിഡിടി ലഭിച്ചുവെന്നാണ് വിവരം. കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാള്‍ വളരെ കൂടുതലാണ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ തുകയെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ പറയുന്നത്. സിനിമ നിര്‍മ്മാണത്തിന് പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവായ്പയുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കണക്കില്ലാത്ത വായ്പ്പകള്‍ എടുത്ത ഒന്നിലധികം വന്‍കിട നിര്‍മ്മണ കമ്ബനികള്‍ ഉണ്ടെന്നാണ് സൂചന.

Advertisment