ഭരണകൂടത്തിന്റേത് പൗരന്മാരുടെ സ്വകാര്യതയിൽ കടന്നു കയറാനുള്ള ഫാഷിസ്റ്റ് ഗൂഢ തന്ത്രം: ഇന്ത്യൻ സോഷ്യൽ ഫോറം

author-image
admin
New Update

publive-image

Advertisment

റിയാദ്: ജനാധിപത്യ രാജ്യത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കു കടന്നു കയറി സമാധാന ജീവിതം തകർക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ടെലിഫോൺ ചോർത്തൽ നടത്തുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളും, കേന്ദമന്ത്രിമാരും, സുപ്രീം കോടതി ജഡ്ജ്, മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങി നൂറുക്കണക്കിന് പ്രമുഖവ്യക്തികളുടെ ഫോണുകൾ ചോർത്തിയതായാണ് ഇതിനകം റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.

സൈനിക ആവശ്യങ്ങൾക്കായാണ് മിക്ക രാജ്യങ്ങളും ചാര സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്താറ്. എന്നാൽ ഇസ്രായേലി സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനാണ് ഫാഷിസ്റ്റ് സർക്കാർ തുനിയുന്നത്.

രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടം അനുവർത്തിച്ചു വരുന്ന പൗരാവകാശ ധ്വംസനങ്ങളുടെ പട്ടികയിൽ ഒടുവിലത്തേതാണ് ഈ ഫോൺ ചോർത്തൽ റിപ്പോർട്ടെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ അവരുടെ ഫോൺ കോളുകൾ ചോർത്തി സംശയത്തിന്റെ മുനയിൽ നിർത്തി അരാജകത്വം സൃഷ്ടിക്കുന്ന നടപടി അപലപനീയമാണ്. രാജ്യത്തെ സാധാരണക്കാരായ പൗരന്മാരുടെ സ്വകാര്യതകൾ രാജ്യാതിർത്തിക്കു പുറത്തേക്ക് കൊടുക്കുന്ന കാലവും വിദൂരമല്ല എന്നാണ് ഇത് തെളിയിക്കുന്നത്.

വ്യാജ ഭീകരാക്രമണങ്ങൾ നടത്തിയും കടുത്ത കപട ദേശീയവാദം ഉയർത്തിയും രാജ്യത്ത് അരാജകത്വവും പൗരന്മാരിൽ അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

ഈയിടെ വ്യാജ ഭീകരാക്രമണങ്ങൾ നടത്തിയതിനു കാശ്മീരിൽ പിടിയിലായവരെല്ലാം സംഘപരിവാർ ബന്ധമുള്ളവരാണ്. സംഘപരിവാർ ഭീകരർക്ക് ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ദുരുപയോഗം ചെയ്യാൻ സാധിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.

ദിനേന വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില കാരണം കോടിക്കണക്കിനു വരുന്ന ജനങ്ങളനുഭവിക്കുന്ന വിഷമാവസ്ഥ ഭരകൂടത്തിനോ പ്രതിപക്ഷ കക്ഷികൾക്കോ ഒരു വിഷയമേ അല്ലാതായിരിക്കുന്നു.

രാജ്യത്തെ ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകർ നില നില്പിന്നായി ഒരു വർഷത്തോളമായി തുടരുന്ന പ്രക്ഷോഭത്തിനു നേരെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സർക്കാർ എടുക്കുന്നത്. പൗരത്വ നിയമ ഭേദഗതി നടത്തി ജനങ്ങളെ വഴിയാധാരമാക്കാനുള്ള നടപടികൾക്ക് പുറമെ ജനസംഖ്യാ നിയന്ത്രണം വേണമെന്ന പ്രഖ്യാപനത്തിലൂടെ സംഘപരിവാർ നേതാക്കൾ മഹാമാരിക്കാലത്തും അവരുടെ നാഗ്പൂർ അജണ്ട നടപ്പാക്കാനുള്ള തത്രപ്പാടിലാണ്.

രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായിട്ടും പ്രതിപക്ഷ കക്ഷികൾ ഏകസ്വരത്തിൽ പ്രതികരിക്കാതിരിക്കുകയും സത്യം വിളിച്ചു പറയാൻ മടിക്കുകയും ചെയ്യുന്നത് ഭരണകൂട ഭീകരതക്ക് ആക്കം കൂട്ടുന്നതാണെന്നും സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

soudi news
Advertisment