സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും കൂടുതൽ ശക്തിയാർജിക്കണമെന്ന് ചർച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു വനിതാ ദിനം കൂടി കടന്ന് വരുന്നത്...
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു വരുന്നതാണ് ഈ വനിതാ ദിനത്തിൽ കൂടുതൽ ആശങ്ക പ്പെടുത്തുന്നത്.
കേരളത്തിൽ ഈയിടെയായി നടന്ന മയക്കുമരുന്ന് ലഹരി അക്രമങ്ങളിൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് അക്രമത്തിനും കൊലപാതകത്തിനും ഇരയായത്.
ലഹരിക്ക് അടിമപ്പെട്ട് ബോധമില്ലാതെ സ്വന്തം കൂട്ടുകാരെയും കുംടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ ഭയാനകമായ അവസ്ഥ സ്ത്രീ സമൂഹത്തെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
എല്ലാ അക്രമങ്ങളിലും ഇരകളാകേണ്ടി വരുന്നത് അമ്മമാരും ഭാര്യമാരും പെൺ മക്കളുമാണ് എന്ന് സമൂഹം തിരിച്ചറിയണം.... ഇപ്പോൾ സ്ത്രീകൾ തന്നെയാണ് മയക്കുമരുന്ന് ഉപയോഗ വർദ്ധന
കൊണ്ട് വേട്ടയാടപ്പെടുന്നത്.
പെതു സ്ഥലങ്ങളിലും സൈബർ ഇടങ്ങളിലും സ്ത്രീകൾ ഇന്നനുഭവിക്കുന്ന പീഡനങ്ങൾ വർദ്ധിച്ച് വരുന്നത് നേരിടുവാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല.
ലഹരിയുടെ അക്രമങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്നു. രണ്ട് വർഷം മുൻപ് ലഹരിയുടെ മറവിൽ കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസിന്റെ ജീവൻ നഷ്ടപ്പെട്ടത് കേരളത്തെ നടുക്കിയതാണ്.
സ്ക്കൂൾ, കോളേജ് ക്യാമ്പസ് പരിസരങ്ങളിലും ലഹരിമാഫിയ വട്ടമിട്ട് പറക്കുമ്പോൾ പെൺകുട്ടികൾ മാനസികമായി വെല്ല് വിളികൾ നേരിടേണ്ടി വരുന്നു.
രാജ്യത്ത് സ്ത്രീകളും, കുരുന്ന് പെൺകുട്ടികളും പീഡനത്തിന് ഇരയായികൊണ്ടിരിക്കുന്നത് മയക്ക്മരുന്ന് ഉപയോഗം കൊണ്ടാണെന്ന കണ്ടെത്തൽ നിയമ-നീതി പാലകരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു.
സ്ത്രീ സുരക്ഷക്കായ് പാർലിമെന്റിലും നിയമ സഭയിലും കർശന നിയമങ്ങൾ ചർച്ച ചെയ്യണം.
സ്ത്രീകൾക്ക് തുല്യത കൈവരിക്കാൻ രാജ്യത്ത നിയമ നിർമ്മാണ സഭകളിൽ അമ്പത് ശതമാനം സംവരണം ഏർപ്പെടുത്തണം.
സർക്കാർ നിയമനങ്ങളിൽ സ്ത്രീ-പുരുഷ തുല്യത വരുത്തണം. പെൺകുട്ടികൾക്ക് ഉന്നത വിദ്യഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കണം.
രാജ്യത്ത് പെൺകുട്ടികൾക്ക് ഉന്നത വിദ്യഭ്യാസത്തിന് സഞ്ചരിക്കാൻ ട്രെയിനുകളിൽ കുറഞ്ഞ നിരക്കനുവദിക്കാനും, സുരക്ഷിത യാത്രക്ക് സ്ത്രീകൾക്ക് വനിതാ സെക്യൂരിറ്റിയോട് കൂടി വനിത റിസർവേഷൻ സ്പെഷ്യൽ കോച്ചുകൾ ഏർപ്പെടുത്തുകയും ചെയ്യണം.
ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലഹരിയുടെ വിപത്തിനെതിരെ നമുക്ക് കൈ കോർക്കാം.
-ടി.കെ. അമാന അഷറഫ്, പൊന്നാനി
(യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂർ)