ജിദ്ദ: ഗര്‍ഭനിരോധമാര്‍ഗ്ഗങ്ങള്‍ ഇസ്ലാം അനവദിക്കുന്നുണ്ടെങ്കിലും ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി അത് ഉപയോഗിക്കുന്നത് ഇസ്ലാം കര്‍ശനമായി വിലക്കുന്നുവെന്ന് അന്താരാഷ്ട്ര പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വൈദ്യശാസ്ത്ര പ്രതിഭയുമായ ഡോ. മുഹമ്മദലി അല്‍ബാര്‍ അഭിപ്രായപ്പെട്ടു.
ഡോ. മുഹമ്മദലി അല്‍ബാർ സംസാരിക്കുന്നു
ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പുത്തന്‍ പ്രവണതകളെ ക്രയാത്മകമായി സമീപിക്കണമെന്നും ഇസ്ലാമിന് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗുഡ് വിൽ ഗ്ലോബല്‍ ഇനിഷ്യെ റ്റീവ് (ജി. ജി. ഐ) ജിദ്ദ നാഷണല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വൈമാസ പ്രഭാഷണ പരിപാടിയില്‍ “ഇസ് ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും” എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭഛിദ്രം ഉപാധികള്‍ക്ക് വിധേയമായി ഇസ്ലാം അനുവദിക്കു ന്നതായി ഡോ. അല്‍ബാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പരി ശോധനയിലൂടെ ബോധ്യമാവുകയാണെങ്കില്‍ മാതാവി ന്റെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം പരിഗണി ച്ച്കൊണ്ട് നിയന്ത്രണവിധേയമായി മാത്രമേ ഗര്‍ഭഛിദ്ര വിഷയ ത്തില്‍ തീരുമാനമെടുക്കാവൂ. എങ്കിലും ഗര്‍ഭധാരണത്തിനുശേഷം 120 ദിവസത്തിനു മുമ്പായിരിക്കേണ്ടത് അനിവാര്യമാണ്.
ഡോ. മുഹമ്മദലി അല്‍ബാറിനുള്ള മെമന്റോ ഡോ. എം.എസ് കരിമുദ്ദീന്നും അലി മുഹമ്മദലിയും ചേർന്ന് കൈമാറുന്നു.
കാരണം അതിന് ശേഷം ഗര്‍ഭസ്ഥ ശിശുവിന് ജീവനുണ്ടാവുകയും മനുഷ്യരൂപം പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനാല്‍ അത്തരമൊരവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് മനുഷ്യജീവന്‍ ഹനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അവയവദാനം ഇസ്ലാം അനുവദിക്കുന്നുണ്ട്. മഷ്തിഷ്ക മരണം സംഭവിച്ച ആളില്‍നിന്നോ ഒസ്യത്ത് എഴുതിവെച്ച ആളില്‍ നിന്നോ അവയവം സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ബന്ധുക്ക ളുടെ അനുവാദം ഇക്കാര്യത്തില്‍ പ്രധാനമാണ്. സമ്മാനങ്ങള്‍ നല്‍കി അവയവദാനം പ്രോല്‍സാഹിപ്പിക്കാവുന്നതാണ്.
ഈ രംഗത്ത് സൗദി ഭരണകൂടം പിന്തുടരുന്ന സംവിധാനം ഏറെ ശ്ലാഖനീയമാണ്. അതേസമയം, അവയവദാനം അവയവ കച്ചവ ടവത്തിന് വഴിവെക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്രിമ ബീജസങ്കലനം, ഗര്‍ഭഛിദ്രം, മഷ്തിഷ്ക മരണം തുട ങ്ങിയ വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളും പ്രതിസന്ധികളും ഡോ. മുഹമ്മദ് അലി അൽബാർ വിശദീ കരിച്ചു. ഇസ്ലാമിക പ്രമാണങ്ങളായ ഖുര്‍ആനിന്‍്റേയും നബിവചനങ്ങളുടേയും അടിസ്ഥാനത്തില്‍ ധാര്‍മികവും നീതി ശാസ്ത്രപരവുമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാന്തരത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര പ്രശ്നങ്ങളെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമീപി ക്കണമെന്ന്, സദസ്സുമായി സംവദിക്കവെ ഡോ. അല്‍ബാര്‍ നിര്‍ദ്ദേ ശിച്ചു. ഇക്കാര്യത്തില്‍ നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡി തലോകം നിരവധി ഫത്‌വ (മതവിധി) കള്‍ നല്‍കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സദസ്സില്‍ നിന്ന് ഉയര്‍ന്ന നിരവധി കാലിക പ്രസക്ത ചോദ്യ ങ്ങള്‍ക്ക് അല്‍ബാര്‍ മറുപടി നല്‍കി. ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത മെഡിക്കൽ സയൻസ് സംവാദ പരിപാടി ജെ.എന്‍.എച്ച് ചെയര്‍മാനും മാനേജിംഗ് ഡയറക്ട റുമായ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വൈദ്യശാസ്ത്ര രംഗത്തെ പുതിയ പ്രവണതകളും ഇസ്ലാമിക അധ്യാപനങ്ങളും സംബന്ധിച്ച് പ്രവാസ സമൂഹത്തെ ബോധ വത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിമാസ, പ്രതിവാര പരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന ജിദ്ദ നാഷണല്‍ ഹോസ്പി റ്റലിന്, ഈ രംഗത്തെ ലോകോത്തര വ്യക്തിത്വത്തിന് ആതിഥേ യത്വമേകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് വി പി മുഹമ്മദാലിയ്ക്ക് വേണ്ടി സദസ്സിനെ അഭിമുഖീകരിച്ച ജെ.എന്‍ .എച്ച് വൈസ് ചെയര്‍മാന്‍ അലി മുഹമ്മദലി പറഞ്ഞു.
ജെ.എന്‍.എച്ച് അക്കാദമിക് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആമിന മുഹമ്മദലി, മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്‌റഫ് പട്ടത്തില്‍, ജി.ജി.ഐ ട്രഷറര്‍ സിദ്ദീഖ് ഹസന്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോ. അല്‍ബാറിനെ സ്വീകരി ക്കുകയും അലി മുഹമ്മദലി ഉപഹാരം സമ്മാനി ക്കുകയും ചെയ്തു.
പ്രശസ്ത ശിശുരോഗ വിദഗ്ധനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. എം.എസ് കരിമുദ്ദീന്‍,അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹമദ് എന്നിവര്‍ അല്‍ബാറിനെ അനുമോദിച്ച് സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ നന്ദിയും പറഞ്ഞു. ഖാരിഅ് അബ്ദുല്ല മതീന്‍ ഉസ്മാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ഇന്ത്യൻ പൗരന്മാർക്ക് പുറമെ നിരവധി സൗദി പ്രമുഖരും ഡോ. അല്‍ബാറിനെ ശ്രവിക്കാനെത്തി.
സദസ്സ്