2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമാചരിക്കുന്നു.

New Update

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ദൗത്യ നിര്‍വ്വഹണത്തില്‍ സുപ്രധാന പങ്കുവഹി ക്കുന്ന മലങ്കര സഭാതാരക 127 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സഭാ കൗണ്‍സിലിന്റെ തീരു മാനം അനുസരിച്ച് 2020 ജനുവരി 'സഭാതാരക്' മാസമായി ആചരിക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭദ്രാസന ഇടവകക ളിലും സഭാതാരകക്ക് കൂടുതല്‍ വരിക്കാരെ കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യ മിടുന്നത്.

Advertisment

publive-image

സഭാംഗങ്ങളുടെ ഒരോ ഭവനത്തിലും ഒരു സഭാതാരക എന്ന ലക്ഷ്യം നിറവേറ്റുമ്പോള്‍ താരകയുടെ വിഭവങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്ന മെത്രാ പോലീത്തായുടെ കത്ത്, സഭാവര്‍ത്തകള്‍, അറിയിപ്പുകള്‍, പത്രാധിപ കുറിപ്പുകള്‍, വേദപഠനം, സമകാലിന ചിന്ത കള്‍, ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍, ചര്‍ച്ചകള്‍ ലേഖനങ്ങള്‍, കത്തു കള്‍, കവി തകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചു. ഇടവക ജനങ്ങളില്‍ അവബോധം വളര്‍ത്തു വാന്‍ കഴിയുമെന്ന് മെത്രാ പോലീത്താ ഡോ ജോസഫ് മാര്‍ത്തോമായുടെ അറിയിപ്പില്‍ പറയുന്നു.

publive-image

ജനുവരി മാസം ഇടവക വികാരിയുടെ നേതൃത്വത്തില്‍ ഒരാള്‍ ഇതിന്റെ ചുമതല നിര്‍വ ഹിക്കേണ്ടതാണ്. സഭാതാരകയുടെ പ്രമോട്ടര്‍മാര്‍ ഇടവക സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കാ വശ്യമായ പ്രോത്സാഹനവും സഹകരണവും നല്‍കണമെന്ന് മെത്രാപോ ലീത്താ അഭ്യര്‍ ത്ഥിച്ചു. പത്ത് പുതിയ വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് സഭാതാരക ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.

Advertisment