ജോ ബൈഡനും കമലാ ഹാരിസും ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചു

New Update

publive-image

Advertisment

ഇന്ത്യാനാപോളിസ്: ഇന്ത്യാനപോളിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഖേദം പ്രകടിപ്പിച്ചു. ഗൺ വയലൻസ് അമേരിക്കയെ ഗ്രസിച്ച മാറാവ്യാധിയായിരിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

വെടിവെപ്പിൽ ജീവൻ നഷ്ടപെട്ടവരുടെ കുടുംബാങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ. ആശുപത്രിയിൽ മുറിവേറ്റു കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ബൈഡൻ ആശംസിച്ചു. ഇവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസ് ഉൾപ്പടെ എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുവാൻ പ്രസിഡന്റ് നിർദേശ നൽകി.

publive-image

വെടിവയ്പില്‍ കൊല്ലപ്പെട്ട നാലുപേര്‍ സിക്ക് വംശജർ ഉൾപ്പെടെ എട്ടുപേരുടേയും വിവരങ്ങളും ചിത്രവും മാധ്യമങ്ങൾക്കു നൽകി. അമര്‍ജിത് ജോഹല്‍ (66), ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍. അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വെടിയുതിർത്ത ഫെഡക്‌സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) സ്വയം വെടിവെച്ച് ആത്മഹത്യ ചെയുകയായിരുന്നു.

ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. അതില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്. സിക്ക് വംശജർ കൊല്ലപ്പെട്ട സംഭവത്തില്‍ സിഖ് കൊയലേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ നടുക്കം പ്രകടിപ്പിച്ചു.

us news
Advertisment