കൊല്ലം: സില്‍വര്‍ലൈന്‍ വന്നാല്‍ കേരളത്തിന് നിരവധി പാരിസ്ഥിതിക നേരിടേണ്ടിവരുമെന്നും തട്ടിക്കൂട്ട് ഡിപിആറില്‍ ആരും വായ്പ നല്‍കില്ലെന്നും മെട്രോമാന് ഇ.ശ്രീധരന്. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നമ്മുടെ പരിസ്ഥിതിക്ക് ചേര്‍ന്നതല്ല. 591 കിലോ മീറ്ററില്‍ 391 കിലോമീറ്ററും എംബാന്‍മെന്റിലൂടെയാണ് നിര്‍മിക്കുന്നത്. സാധാരണ ഒരിടത്തും ഹൈ സ്പീഡ് ട്രെയിന്‍ നിലത്തുകൂടെ കൊണ്ടുപോകില്ല. എംബാന്‍മെന്റിന് ഏകദേശം ഏഴു മുതല്‍ എട്ട് മീറ്റര്‍ ഉയരമുള്ളതും ഭാരമേറിയതുമാണ്. ഇതിന്റെ ഭാരം താങ്ങാനുള്ള കരുത്ത് നമ്മുടെ ഭൂപ്രകൃതിക്ക് ഇല്ല.
ഹൈ സ്പീഡ് റെയില്‍വെയില്‍ ആളുകളോ മൃഗങ്ങളോ ക്രോസ് ചെയ്യാന്‍ പാടില്ല. അതിനാല്‍ രണ്ടു വശങ്ങളിലും എട്ട് ഒന്‍പത് അടി ഉയരത്തില്‍ മതില് കെട്ടേണ്ടിവരും. 600 കിലോമീറ്റര്‍ ദൂരവും 60 കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ 400 കിലോമീറ്റര്‍ ദൂരത്തില്‍ മതില് പണിയുന്നത് കേരളത്തെ രണ്ടായി വിഭജിക്കുന്നതാകുമെന്നും ഇ. ശ്രീധരന് പറഞ്ഞു.
ഡിപിആറില്‍ വലിയ ബ്രിഡ്ജുകളെക്കുറിച്ച് മാത്രമാണ് പറയുന്നത്. ചെറിയ ബ്രിഡ്ജുകളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. കൊങ്കണ്‍ റെയില്‍വെയില്‍ ഒരു കിലോമീറ്ററില്‍ 10 ചെറിയ ബ്രിഡ്ജുകളാണ് ഉണ്ടായിരുന്നത്. അപ്പോള്‍ 400 കിലോമീറ്ററില്‍ എത്ര ചെറിയ ബ്രിഡ്ജുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതെയുള്ളു. എന്നാല്‍ അതിനുവേണ്ട പണത്തിന്റെ ചെലവോ ഭൂമിയെയോ നിര്‍മിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചോ ഡിപിആറില്‍ ഒന്നും പറയുന്നില്ല. ഇതിലേക്ക് ഭൂമി എവിടെനിന്ന് എടുക്കുമെന്ന് പറയുന്നില്ല.
1568 ഹെക്ടര്‍ സ്ഥലമാണ് ഡിപിആറില്‍ പറയുന്നത്, അതിന്റെ ഇരട്ടിവേണ്ടിവരും. ഇപ്പോള്‍ പറയുന്ന 9000 പകരം 20,000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇപ്പോള്‍ ഉണ്ടാക്കിയ ഡിപിആര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. ഇതിന്റെ ആകെ ചെലവ് ചുരുക്കികാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാനാണ് കെആര്‍ഡിസിഎല്‍ ശ്രമിക്കുന്നത്. അഞ്ചു കൊല്ലം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. ഏറ്റവും മികച്ച ഒരു ഏജന്‍സിയെക്കൊണ്ട് പണിചെയ്താല്‍പ്പോലും മിനിമം 10 വര്‍ഷമെടുക്കും ഇത് പൂര്‍ത്തീകരിക്കാന്‍. അത് കേരള സര്‍ക്കാര്‍ പണിയുകയാണെങ്കില്‍ കുറഞ്ഞത് 20 കൊല്ലമെങ്കിലുമെടുക്കും.
അപ്പോള്‍ ഇതിന്റെ കമ്മിഷന് കോസ്റ്റ് 1,25,000 കോടിയെങ്കിലുമാകും. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചോ അതിനുള്ള ചെലവോ വേണ്ടരീതിയില്‍ ഡിപിആറില്‍ കാണിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടാനുള്ള സാധ്യത ഒട്ടും തന്നെയില്ല. റെയില്‍വെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത് മുഴുവന്‍ തെറ്റായ കാര്യങ്ങളാണ്. ഇതിലൂടെ ഗുഡ്സ് സര്‍വീസ് നടത്തി അതിലൂടെ പണം കണ്ടെത്തുമെന്നാണ് പറയുന്നത്.
ഇങ്ങനെയുള്ള റെയില്‍വെയിലൂടെ ഗുഡ്സ് സര്‍വീസ് നടത്താന്‍ കഴിയില്ല. പകല്‍ ഓരോ അഞ്ചു മിനിട്ടിലും യാത്രക്കാരെ വഹിച്ചുള്ള ട്രെയിനുകളാണ് ഓടുന്നത്. മെയിന്റനന്‍സ് നടത്തേണ്ടതിനാല്‍ രാത്രിയിലും ഗുഡ്സ് ഓടിക്കാന്‍ കഴിയില്ല. സ്ലീപ്പര്‍ ട്രെയിനിനെക്കുറിച്ച് ഡിപിആറില്‍ പറയുന്നു. നാലുമണിക്കൂര്‍ യാത്രയ്ക്ക് എന്തിനാണ് സ്ലീപ്പര്‍ ട്രെയിന്‍ എന്നും ഇ. ശ്രീധരന് ചോദിച്ചു.
ശരിയായ എസ്റ്റിമേറ്റ് ഉണ്ടാക്കി പുതിയ ഡിപിആര്‍ തയ്യാറാക്കണം. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുക്കും. വിദഗ്ധര്‍ ഇതിന് 1,24,000 കോടി രൂപയാണ് ചെലവ് കാണുന്നത്. കേരളം ഇപ്പോള്‍ത്തന്നെ 3 ലക്ഷം കോടി രൂപയുടെ കടത്തിലാണ്. ചെലവ് മുഴുവന്‍ കേരളം തന്നെ വഹിക്കണമെന്നാണ് റെയില്‍വെ പറയുന്നത്. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വായ്പയെടുക്കാനും കേരളത്തിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം; സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ […]
തിരുവനന്തപുരം; കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരളത്തിന്റെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % […]
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും […]
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. […]
അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ […]
മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ […]
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. […]