യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ നാല് പേരെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു

author-image
Gaana
New Update

ചോറ്റാനിക്കര : ആമ്പല്ലൂർ പെരുമ്പിള്ളി മാടപ്പിള്ളിൽ വീട്ടിൽ ആദർശ് (26), ഐക്കരനാട് മീമ്പാറ കുറിഞ്ഞി ഭാഗത്ത് വാരിശ്ശേരി വീട്ടിൽ ബിപിൻ (35), മുരിയമംഗലം മാമല വലിയപറമ്പിൽ വീട്ടിൽ ഫ്രെഡിൻ (26), ഇപ്പോൾ ചോറ്റാനിക്കര ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവാങ്കുളം കുട്ടിയേഴത്ത് വീട്ടിൽ നിജു ജോർജ്ജ് (34) എന്നിവരെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പ്രതികൾ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദർശനത്തിന് വന്ന തൃശൂർ എടക്കുളം സ്വദേശി പ്രശാന്തിനെ ശാസ്താമുകളിലുള്ള പാറമടയിൽ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പേഴ്സും, പണവും, എ.റ്റി.എം കാർഡും, വിവിധ തിരിച്ചറിയൽ കാർഡുകളുമടക്കം 35000 രൂപയോളം കവർച്ച ചെയ്യുകയായിരുന്നു.

ആദർശ്, ഫ്രെഡിൻ എന്നിവർക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ സമാനമായ കേസുകളും, മയക്കുമരുന്ന് കേസുകളുമുണ്ട്. ആദർശ് കാപ്പാ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.

പുത്തൻകുരിശ് ഡി.വൈ.എസ്.പി, റ്റി.ബി. വിജയന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.പി.ജയപ്രസാദ്, എസ്.ഐ എം.വി. റോയ്, എ.എസ്.ഐ ബിജു പി. കുമാർ, എസ്. സി.പി.ഒ യോഹന്നാൻ, സി.പി.ഒ മാരായ സ്വരൂൺ പി. സോമൻ, വിനു അബ്രഹാം, പി.പി. അഭിജിത്ത്, ദീപു, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്. അന്വേഷണ സംഘം പ്രതികളെ മൂന്ന് മണിക്കൂറിനകമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment