കൽപ്പറ്റ: ചോദ്യങ്ങൾ ഉന്നയിക്കുന്നത് തടയാൻ ബി ജെ പിക്ക് സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എം പിയുമായ രാഹുൽ ഗാന്ധി. സത്യമേവ ജയതേ എന്ന റോഡിഷോയിൽ പങ്കെടുത്തു വയനാട്ടിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
/sathyam/media/post_attachments/Ss9R6II8vXq4rLUXHT0u.jpg)
ഒരു ജനപ്രതിനിധിയ്ക്ക് ജനങ്ങളുടെ വേദനയും വികാരങ്ങളും ബുദ്ധിമുട്ടുകളും മനസിലാകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടുകാർ തന്നെ കുടുംബാംഗത്തെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിച്ചുവെന്നും കൽപ്പറ്റയിലെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. എം പി എന്ന പദവിയും വീടും ഇല്ലാതാക്കാനേ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. തന്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് ബി ജെ പിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ എം പി സ്ഥാനം ഔദ്യോഗികമായി വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആജീവനാന്തം ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്നെ കാരാഗ്രഹത്തിൽ അടച്ചാലും വയനാടിനോടുള്ള എന്റെ ബന്ധം നിലനിൽക്കും. അവർക്ക് എന്ത് ചെയ്യാൻ കഴിയും എന്നും അദ്ദേഹം ചോദിച്ചു.
അദാനിയുമായുള്ള ബന്ധമെന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാൽ മോദി എന്റെ ചോദ്യത്തിന് മറുപടി നൽകിയില്ല. ബി ജെ പിയുടെ മന്ത്രിമാർ പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്ന സാഹചര്യംവരെ ഉണ്ടായി. എന്റെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് അവസരം ചോദിച്ചെങ്കിലും കത്തുകൾ നൽകിയെങ്കിലും നീതി ലഭിച്ചില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.