തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കും. അടിത്തറയടക്കം 55 അടി ഉയരമാണ് പ്രതിമയുടേത്.
/sathyam/media/post_attachments/o6u2MmqSh5epFJgvgisX.jpg)
ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയിൽ ഗദ കാലിനോട് ചേർത്തുപിടിച്ചും നിൽക്കുന്ന രീതിയിലാണ് പ്രതിമ.
പ്രശസ്ത ശിൽപി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ നിർമ്മിച്ചത്. നാൽപ്പതിലധിരം ശിൽപികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിർമ്മാണം.
ആന്ധ്ര പ്രദേശിലെ നന്ദ്യാൽ അല്ലഗഡയിലാണ് പ്രതിമ നിർമ്മിച്ചത്.35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തിൽ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. സുബ്രഹ്മണ്യ ആചാരി എന്ന ശിൽപിയാണ് പ്രതിമ നിർമ്മിച്ചത്.
ആന്ധ്രാപ്രദേശിൽ നിന്നും പ്രതിമയെ റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തിച്ചത്. ജില്ലാ കളക്ടർ കൃഷ്ണ തേജയും കല്യാൺ കുടുംബവും വൻ ജനാവലിയും ചടങ്ങിൽ പങ്കെടുത്തു.
ഏപ്രിൽ 24 നാണ് ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രതിമയ്ക്കും ആന്ധ്രാപ്രദേശിൽ നിന്ന് തൃശ്ശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.