25
Saturday March 2023

ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ഓപ്പറേറ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തി 5 ലക്ഷം വരിക്കാർക്ക് മികച്ച സേവനം എന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്നവെന്ന് കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ്. കേരളത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മികച്ച സേവനത്തില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് വിശദീകരണം ?

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, April 16, 2020

കോട്ടയം : കേരളാ വിഷൻ എന്ന ബ്രാൻ്റ് നാമം മലയാളികൾക്ക് സുപരിചിതമാണ്. ഡിജിറ്റൽ കേബിൾ ടി വി രംഗത്ത് 26 ലക്ഷം വരിക്കാരുമായി കേരളത്തിൻ്റെ നമ്പർ വൺ സേവന ദാതാക്കളാണ് ഈ കമ്പനി . സംസ്ഥാനത്തെ 75 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏരിയയിലും കേരളാ വിഷൻ്റെ സാന്നിധ്യമുണ്ട്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേബിൾ ടി വി സേവനത്തിന് കുറഞ്ഞ നിരക്കും മികച്ച സർവ്വീസും കേരളത്തിൽ ലഭിക്കുന്നത് കേരളാ വിഷൻ്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടു മാത്രമാണെന്നാണ് കമ്പനിയുടെ അവകാശവാദം. അതില്‍ ചില ന്യായങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്.

ബ്രോഡ്ബാൻ്റ് രംഗത്തേക്ക് ഇവർ പ്രവേശിച്ചിട്ട് രണ്ടു മൂന്നു വർഷമേ ആയിട്ടുള്ളു. ഇതിനകം ഒന്നര ലക്ഷം ഉപഭോക്താക്കളെ നേടാനായി. ആകർഷകമായ പ്ലാനുകളും മികച്ച സർവ്വീസുമാണ് ഈ നേട്ടം കൈവരിക്കാൻ അവരെ സഹായിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ 5 ലക്ഷം ബ്രോഡ്ബാൻ്റ് വരിക്കാരെ നേടുകയാണ് കേരളാ വിഷൻ്റെ ലക്ഷ്യം.

ഡിജിറ്റൽ കേബിൾ ടി വി വരിക്കാരുടെ 25 ശതമാനം ഇൻ്റർനെറ്റ് വരിക്കാരായാൽ പോലും 5 ലക്ഷമെന്ന ലക്ഷ്യം നിഷ്പ്രയാസം  നേടാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു . ചില കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് ഇപ്പോൾ തന്നെ ഈ അനുപാതത്തിൻ്റെ ഇരട്ടിയിലേറെ ബ്രോഡ്ബാൻ്റ് വരിക്കാരുണ്ട്.

സമീപകാലത്ത് ടെലിവിഷൻ പോലെ തന്നെ ഇൻറർനെറ്റ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ പ്രൈമറി തലം മുതൽ കമ്പൂട്ടറും ഇൻറർനെറ്റും പരിചയപ്പെടുന്നുണ്ട്. മൊബൈൽ ഇൻ്റർനെറ്റ് ഒന്നിനും തികയില്ല. അതു കൊണ്ടാണ് കാര്യക്ഷമതയും കുറഞ്ഞ നിരക്കുമുള്ള വയേർഡ് ഇൻ്റർനെറ്റ് കണക്ഷനിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയും ഇൻ്റർനെറ്റുമെല്ലാം വൻകിട കോർപ്പറേറ്റുകളുടെ കുത്തകയായിരുന്നു.

ടെലികോം കമ്പനികൾ കൊള്ളയടിച്ചിരുന്ന ഈ രംഗത്തേക്ക് ചെറുകിട ഇൻ്റർനെറ്റ് സേവന ദാതാക്കൾ എത്തിയതോടെയാണ് നിരക്ക് കുത്തനെ താഴ്ന്നതും സേവനം മെച്ചപ്പെട്ടതും. ഇന്ത്യയിൽ ഇൻ്റർനെറ്റ് കിട്ടാനുള്ള ഇൻ്റർനാഷണൽ ഗേറ്റ് വേകൾ ഉള്ളത് നാലോ അഞ്ചോ കമ്പനികൾക്ക് മാത്രമാണ്.

ഒരേ ബിസിനസ് രംഗത്തു മൽസരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതേ കമ്പനികളിൽ നിന്നു തന്നെ ലീസ്ഡ് ലൈനുകൾ ലഭിക്കാതെ ഇന്ത്യയിൽ ആർക്കും ബ്രോഡ്ബാൻ്റ് സേവനം നൽകാൻ കഴിയില്ല. കേരളത്തിലാകട്ടെ യഥേഷ്ടം ഉയർന്ന ബാൻ്റ് വിഡ്ത്ത് ലഭ്യമാക്കാൻ ഈ കമ്പനികൾക്ക് കഴിയുന്നുമില്ല. ഇതു മൂലം കഴിഞ്ഞ ഒന്നു രണ്ടു മാസമായി വലിയ പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു.

ഇവ പരിഹരിക്കാനുള്ള നടപടികൾ നടന്നു വരുമ്പോഴാണ് കോവിഡ് 19 ൻ്റെ ഭാഗമായ ലോക് ഡൗൺ ബാധിച്ചത്. സ്തംഭിച്ചു പോയ അപ്ഗ്രഡേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ഇപ്പോൾ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

5000 ൽ പരം പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ലക്ഷക്കണക്കിന് കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്റ്റിക് ഫൈബർ കേബിളുകളുമാണ് കേരളാ വിഷൻ്റെ ശക്തി. ഇതിൻ്റെ ഭാഗമായ എഴുപതിനായിരത്തിൽപരം പരിചയ സമ്പന്നരായ ജീവനക്കാരുണ്ടാവും. വളരെ ശക്തമായ വിതരണ ശൃംഘലയാണ് കേരളാ വിഷനുള്ളത്. സംസ്ഥാനത്ത് 30 ഡിസ്ട്രിബ്യൂട്ടർമാരുണ്ട്. അതിനു കീഴിലായി പ്രവർത്തിക്കുന്ന180 ഓളം സബ് ഡിസ്ട്രിബ്യൂട്ടർമാരാണ് പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് സിഗ്നൽ എത്തിക്കുന്നത്.

ഇപ്പോൾ തൃശൂർ ജില്ലയിലാണു നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെൻ്റർ. കൂടാതെ കോഴിക്കോട് മറ്റൊന്നുകൂടി അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാവും. തുടർന്നു രണ്ടു മാസത്തിനകം തിരുവനന്തപുരത്തും ഓപ്പറേറ്റിംഗ് സെൻറർ വരും. പിന്നീട് ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ഓപ്പറേറ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തിക്കൊണ്ട് ഏറ്റവും നിലവാരമുള്ള സേവനം ഉറപ്പു വരുത്തുകയാണ് കേരളാ വിഷൻ്റെ ലക്ഷ്യം.

ബ്രോഡ്ബാൻ്റ് സർവ്വീസിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള ഓപ്പറേറ്റിംഗ് സെൻ്ററുകളിലും വിതരണ ശൃംഖലകളിലും ലോകോത്തര നിലവാരമുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. വിദഗ്ദ്ധരായ എഞ്ചിനീയർമാരുടെ സംഘവും ആവശ്യാനുസരണം കൺസൽട്ടൻസികളുടെ സേവനവും കേരളാ വിഷൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത രണ്ടു മാസത്തിനകം കേരളാ വിഷൻ ഇൻ്റർനെറ്റ് ടെലിഫോണി VoiP സർവ്വീസ് ആരംഭിക്കും.

ബി എസ് എൻ എൽ ഒഴികെ സംസ്ഥാന തലത്തിൽ ഈ സർവ്വീസ് നൽകാൻ കഴിയുന്ന മറ്റൊരു സേവന ദാതാവും കേരളത്തിലില്ല. ഇതിനു വേണ്ടി കമ്പനി അഞ്ചുകോടി രൂപയാണ് നിക്ഷേപിക്കുന്നത്. ബ്രോഡ്ബാൻ്റ് സേവന രംഗത്ത് ശക്തമായ കിടമൽസരങ്ങളാണ് നടക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകുന്ന കേബിൾ ടിവി ഓപ്പറേറ്റർമാരും വരിക്കാരും നിരവധിയാണ്.

ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് കേരളാ വിഷൻ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. ഡിജിറ്റൽ കേബിൾ ടിവി, ബ്രോഡ്ബാൻ്റ്, ഉപഗ്രഹ ചാനൽ, കേരളാ വിഷൻ ന്യൂസ് ഉൾപ്പെടെ ഒരു ഡസനോളം സംരംഭങ്ങൾ സി ഒ എ യുടെ കീഴിലുണ്ട്.

ഈ സംഘടനയുടെ ജില്ലാ ഘടകങ്ങൾക്കു കീഴിലായി നൂറുകണക്കിന് പ്രാദേശിക ചാനലുകളും മറ്റു സംരംഭങ്ങളും പ്രവർത്തിക്കുന്നു. ഇവയെല്ലാം പരസ്പരപൂരകങ്ങളായി കൈകോർത്തു നിർത്തുവാനും സുതാര്യമായ ഘടന കാത്തുസൂക്ഷിക്കാനും സി.ഒ .എ നേതൃത്വത്തിൻ്റെ മാനേജ്മെൻ്റ് വൈദഗ്ധ്യത്തിലൂടെ സാധിക്കുന്നു.

[ കേരള വിഷന്‍ ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി തടസങ്ങള്‍ നേരിടുന്നു എന്ന വാര്‍ത്തയ്ക്ക് കേരള വിഷന്‍ അധികൃതര്‍ നല്‍കിയ വിശദീകരണങ്ങള്‍ പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് ]

Related Posts

More News

ഡൽഹി: ആയിരക്കണക്കിന് ദൂരദർശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ ‘നൈറ്റ് ലൈറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ ഇരുണ്ട വശത്തെ ഇതിൽ കാണാം. രാത്രി സമയത്തെ ഭൂമിയുടെ ഈ ചിത്രം ഗ്രഹത്തിലുടനീളമുള്ള മനുഷ്യവാസത്തിന്റെ പാറ്റേണുകളുടെ വ്യക്തമായ കാഴ്ച നൽകുന്നതാണെന്ന് നാസ വ്യക്തമാക്കി. മനുഷ്യർ എങ്ങനെയാണ് ഗ്രഹത്തെ രൂപപ്പെടുത്തുന്നതെന്നും ഇരുട്ടിൽ പ്രകാശത്തെ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കുന്ന മനോഹര ചിത്രമാണിത്.

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിയെ പൂട്ടാൻ ഉറച്ച് വിജിലൻസ്. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി വേലായുധൻ നായർ എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി കോടതിയെ അറിയിക്കാൻ തീരുമാനമായി. തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണന്റെ അനധികൃത സ്വത്ത് കേസ് വേലായുധൻ നായർ ഒതുക്കിതീർത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് […]

നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി. അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് […]

തിരുവനന്തപുരം: നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? സർക്കാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണിത്. നിയമപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തലവനാണ് ഗവർണർ. ചാൻസലർ എന്ന രീതിയിലുള്ള തന്റെ അധികാരം ഉപയോഗിക്കുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നു മാത്രം. മുൻപ് ഗവർണർമാർ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർവകലാശാലകളിലെ നിരവധി തെറ്റായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മിക്കതിനും കോടതികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കിട്ടിയിട്ടുമുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഹൈക്കോടതി തുടരെത്തുടരെ റദ്ദാക്കുകയാണ്. […]

കണ്ണൂർ: ജനവാസമേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസം കണ്ണൂർ, പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിലേക്ക് പന്നി ഓടിക്കയറി വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കാണ് പരിക്കേറ്റത്. സൂപ്പർമാർക്കറ്റിലെ നിരവധി വസ്തുക്കൾ പന്നി നശിപ്പിച്ചു. മുൻപും പലവട്ടം കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. സമാനരീതിയിൽ പല ജനവാസ മേഖലകളിലും കാട്ടുപന്നിയുടെ ആക്രമണം കൂടി വരികയാണ്.

തിരുവനന്തപുരം: രാഹുൽഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കേന്ദ്ര നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് ഊർജ്ജമായി രാജ്യത്തെ നിയമജ്ഞരുടെ അഭിപ്രായങ്ങൾ. എംപിയുടെ അയോഗ്യത തീരുമാനിക്കും മുൻപ് രാഷ്‌ട്രപതിയുടെ തീരുമാനത്തിന് വിടണമെന്ന ചട്ടം പാലിക്കാത്തത് വീഴ്ചയാണെന്ന് നിയമവിദ്ഗദ്ധർ പറയുന്നു. ഇക്കാര്യം കോടതിയിൽ പോയാൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് റദ്ദാക്കപ്പെടാമെന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു. തിടുക്കപ്പെട്ട് ഉത്തരവിറക്കാനായി ഇപ്പോൾ ചട്ടങ്ങൾ അവഗണിച്ചത് രാഹുലിന് കോടതിയിൽ തുണയാവും. ഇപ്പോഴത്തെ അയോഗ്യത രാഹുലിനെ കൂടുതൽ കരുത്തനാക്കിയേക്കാനാണ് സാദ്ധ്യത. […]

ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ പിന്നീട് കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ […]

ഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. അദ്ദേഹത്തിന് മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെയുണ്ട്. രാഹുലിന് വാവിട്ട പ്രസംഗത്തിന്റെ പേരിലാണ് അയോഗ്യതയെങ്കിൽ മറ്റ് നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിലാണ്. രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്. കാലിത്തീറ്റ […]

തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.  എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. ‌മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു. ഒന്ന്… എണ്ണമയമുള്ള […]

error: Content is protected !!