അസം റൈഫിള്‍സും മിസോറാം പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ 34.50 ലക്ഷത്തിന്റെ മയക്കു മരുന്ന് പിടി കൂടി

അസം റൈഫിള്‍സും മിസോറാം പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ 34.50 ലക്ഷത്തിന്റെ മയക്കു മരുന്ന് പിടി കൂടി.

New Update
assam rifles 1

മിസോറാം: അസം റൈഫിള്‍സും മിസോറാം പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ 34.50 ലക്ഷത്തിന്റെ മയക്കു മരുന്ന് പിടി കൂടി. മിസോറാമിലെ ചമ്പായി ജില്ലയില്‍ നിന്നാണ് ഹെറോയിന്‍ മയക്കു മരുന്ന് പിടികൂടിയത്.

Advertisment

 കള്ളക്കടത്ത് തടയുന്നതിന് ദീര്‍ഘകാലമായി സേന പ്രവര്‍ത്തിച്ചു വരികയാണ്. ജനുവരി 17 ന് ചമ്പാരനിലെ പിവിസി മെല്‍ബുക്ക് ജങ്ഷനില്‍ നിന്നും കണ്ടെടുത്ത 46 ഗ്രാം ഭാരമുള്ള ചാക്കില്‍ നിന്നാണ് മയക്കു മരുന്ന് കണ്ടെത്തിയത്. തുടരന്വേഷണങ്ങള്‍ക്കായി അത് പോലീസ് ഡിപ്പാര്‍ട്‌മെന്റ് സോഖൗതറിന് കൈമാറിയതായി അറിയിച്ചു.


മുമ്പ് ജനുവരി 16-ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് ഏകദേശം 62 കോടി രൂപ വിലമതിക്കുന്ന നിരോധിത യബ ഗുളികകളുടെയും ബ്രൗണ്‍ ഷുഗറിന്റെയും വന്‍ശേഖരം പിടിച്ചെടുത്തിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 


പിടിച്ചെടുത്ത വസ്തുക്കള്‍ കൂടുതല്‍ അന്വേഷണത്തിനായി ചുരാചന്ദ്പൂര്‍ പോലീസ് സ്റ്റേഷന് കൈമാറി. മയക്കു മരുന്ന് കടത്തിയ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. ചുരാ ചന്ദ് ജില്ലയില്‍ നിന്നുള്ള ചിംഗ്‌സെന്‍, എല്‍ പൗസുവന്‍ലാല്‍ സിംതെ എന്നിവരാണ് പിടിയിലായത്.


നിരോധിത വസ്തുക്കളുടെ കള്ള കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്. 


അസം റൈഫിള്‍സിന്റെ ആസ്ഥാനത്ത് വിന്യസിച്ചിരുന്ന സൈന്യം പോലീസിന്റെ സഹായത്തോടെ മാതാ വില്ലേജില്‍ ചെക് പോസ്റ്റ് സ്ഥാപിക്കുകയും രാവിലെ 4.30 ഓടെ സംശയം തോന്നിയ വാഹനം പരിശോധിക്കുകയും ചെയ്തപ്പോള്‍ മയക്കു മരുന്നും നിരോധിത ഗുളികകളും കണ്ടെത്തുകയായിരുന്നു.


ഏകദേശം 12 കോടി വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ കെയ്‌സുകള്‍, 50 കോടി വില മതിക്കുന്ന യാബ ടാബാലെറ്റുകള്‍ മൂന്ന് ലക്ഷത്തോളം രൂപ, സിം കാര്‍ഡുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. 

മയക്കു മരുന്ന് കടത്തിനെതിരെ പോരാടുന്ന അസം റൈഫില്‍സിന് അഭിമാന നേട്ടമായാണ് ഈ മയക്കു മരുന്ന് വേട്ടയെ വിലയിരുത്തുന്നത്.