ബംഗ്ലാദേശിന്റെ 54-ാം വിജയദിനം ആചരിച്ചു. സ്ഥാപക നേതാവ് മുജീബിനെക്കുറിച്ച് ഒരു വാക്ക് സംസാരിക്കാതെ മുഹമ്മദ് യൂനുസ്

'ബംഗബന്ധു' മുജീബുര്‍ റഹ്‌മാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. 

New Update
muhmmed yunus

ബംഗ്ലാദേശ്: ബംഗ്ലാദേശിന്റെ 54-ാം വിജയദിനം മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേൃതൃത്വത്തില്‍ ആചരിച്ചു.

Advertisment

സ്ഥാപക നേതാവ് മുജീബുര്‍ റഹ്‌മാനെ പരാമര്‍ശിക്കാതെ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തെ 'ലോകത്തിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ സര്‍ക്കാര്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. 

'ബിജോയ് ദിബോഷ്' പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സേനയ്ക്ക് കീഴടങ്ങുകയും 1971-ല്‍ ബംഗ്ലാദേശ് വിമോചനം നേടുകയും ചെയ്തതിനെ അനുസ്മരിച്ചു.


'ബംഗബന്ധു' മുജീബുര്‍ റഹ്‌മാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. 


മകള്‍ ഷെയ്ഖ് ഹസീന തന്റെ സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5 ന് ഇന്ത്യയിലേക്ക് പലായനം ചെയ്തു. നോബല്‍ സമ്മാന ജേതാവായ യൂനസ് പിന്നീട് ഒരു ഇടക്കാല സര്‍ക്കാരിന്റെ തലവനായി.

തിരഞ്ഞെടുപ്പ് ഉടന്‍

2026 ന്റെ തുടക്കത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് സൂചിപ്പിച്ചു.  2025 അവസാനത്തിനും 2026 ന്റെ ആദ്യ പകുതിക്കും ഇടയില്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.


സ്വന്തം പിഴവുകള്‍ കാരണം രാജ്യത്തിന് അതിന്റെ നേട്ടങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു 'ഭീകരമായ സ്വേച്ഛാധിപത്യ സര്‍ക്കാര്‍' അധികാരം പിടിച്ചെടുത്തു. ഹസീനയുടെ അവാമി ലീഗിനെ പരാമര്‍ശിച്ചു.


 'ലോകത്തിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ ഗവണ്‍മെന്റിനെ' പുറത്താക്കിയ ബഹുജന മുന്നേറ്റത്തിനിടയില്‍ ആഘോഷത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതായി അദ്ദേഹം പറഞ്ഞു. യൂനുസും ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനും രക്തസാക്ഷികള്‍ക്ക് ദേശീയ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Advertisment