ഇന്തോനേഷ്യയിലെ ഫ്‌ലോറസ് ദ്വീപിലെ ലാകി-ലാകി അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു, 6 പേര്‍ മരിച്ചു

കിഴക്കന്‍ ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബി ലാകി-ലാകി ഞായറാഴ്ച പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആറ് പേര്‍ മരിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
laki laki

ഇന്തോനേഷ്യ:കിഴക്കന്‍ ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബി ലാകി-ലാകി ഞായറാഴ്ച പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. ലാകി ലാകി പൊട്ടിത്തെറിച്ചതോടെ ലാവ തുപ്പുകയും സമീപത്തെ നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ അധികാരികളെ നിര്‍ബന്ധിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Advertisment

നേരത്തെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മരണസംഖ്യ ഒമ്പത് ആയി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രാദേശിക അധികാരികള്‍ സമര്‍പ്പിച്ച വിലയിരുത്തലിനെത്തുടര്‍ന്ന് പിന്നീട് ആറായി കുറച്ചു. കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ ഫ്‌ലോറസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോടോബി ലക്കി-ലാക്കി, ഞായറാഴ്ച പ്രാദേശിക സമയം 23.57 ന് പൊട്ടിത്തെറിച്ചു. ഹൊകെംഗ് പോലുള്ള ഗ്രാമങ്ങളിലെ വീടുകളുടെ മേല്‍ക്കൂര വരെ ടണ്‍ കണക്കിന് അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ മൂടി. തിങ്കളാഴ്ച രാവിലെ വരെ, കുറഞ്ഞത് ഒമ്പത് പേരെങ്കിലും മരിച്ചതായി ഈസ്റ്റ് ഫ്‌ലോറസ് ഏരിയയിലെ പ്രാദേശിക ഉദ്യോഗസ്ഥന്‍ ഹെറോണിമസ് ലമാവുറന്‍ പറഞ്ഞു. സ്‌ഫോടനം ഏഴ് ഗ്രാമങ്ങളെ ബാധിച്ചതായി കൂട്ടിച്ചേര്‍ത്തു.

''ഇന്ന് രാവിലെ മുതല്‍ ഞങ്ങള്‍ ഗര്‍ത്തത്തില്‍ നിന്ന് 20 കിലോമീറ്റര്‍ (13 മൈല്‍) അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി,'' അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ അടുത്തുള്ള ഗ്രാമങ്ങള്‍ കട്ടിയുള്ള അഗ്‌നിപര്‍വ്വത ചാരത്താല്‍ മൂടപ്പെട്ടു, ഹെറോണിമസ് കൂട്ടിച്ചേര്‍ത്തു. പലായനം ചെയ്തവരുടെ എണ്ണത്തെക്കുറിച്ചും തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചും അധികൃതര്‍ ഇപ്പോഴും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ഇന്തോനേഷ്യ 'പസഫിക് റിംഗ് ഓഫ് ഫയര്‍', ഒന്നിലധികം ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് മുകളിലുള്ള ഉയര്‍ന്ന ഭൂകമ്പ പ്രവര്‍ത്തന മേഖലയിലാണ്. ഇന്തോനേഷ്യയിലെ വിവിധ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ഒരു പരമ്പരയെ തുടര്‍ന്നാണ് ഈ സ്‌ഫോടനം. മെയ് മാസത്തില്‍, വിദൂര ദ്വീപായ ഹല്‍മഹേരയിലെ ഒരു അഗ്‌നിപര്‍വ്വതമായ മൗണ്ട് ഇബു കാരണം ഏഴ് ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായി. വടക്കന്‍ സുലവേസിയിലെ റുവാങ് അഗ്‌നിപര്‍വ്വതം മെയ് മാസത്തിലും പൊട്ടിത്തെറിക്കുകയും 12,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ട അവസ്ഥയെത്തി.

Advertisment