കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം

പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്.

New Update
dilli chalo march 1

പഞ്ചാബ്: പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ഇത് മൂന്നാം തവണയാണ് പൊലീസ് ദില്ലി ചലോ മാര്‍ച്ച് തടയുന്നത്. 

Advertisment

അനുമതി ഉണ്ടെങ്കില്‍ മാത്രമേ കടത്തിവിടാന്‍ കഴിയുകയുള്ളൂവെന്നും ഈ മാസം 18ന് കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

18ന് കര്‍ഷകരുടെ യോഗം 

കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


101 ഓളം കര്‍ഷകരാണ് പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.



 മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം

delhi march 1233

കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയ ശംഭുവില്‍ എത്തിയിരുന്നു.


 സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്. 


സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

Advertisment