ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ പുറത്താക്കാന്‍ തയ്യാറെടുത്ത് മസ്‌ക്. ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റാര്‍മറിനെ ക്ഷണിച്ചിട്ടില്ല

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ പുറത്താക്കാന്‍ തയ്യാറെടുത്ത് മസ്‌ക്. ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റാര്‍മറിനെ ക്ഷണിച്ചിട്ടില്ല

New Update
cfgchv

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി ആരോപിച്ച് സ്പേസ് എക്സും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. 

Advertisment

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ബ്രിട്ടന്‍ ഉണ്ടായിരുന്നിട്ടും, ജനുവരി 20 ന് നടക്കുന്ന ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സ്റ്റാര്‍മറിനെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. 


അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കാന്‍ അദ്ദേഹം അമേരിക്കയിലേക്ക് പ്രവര്‍ത്തകരെ അയച്ചു എന്നാണ് മസ്‌കിന്റെ ആരോപണം. അതിനാല്‍, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറെ ക്ഷണിച്ചിട്ടില്ലെന്ന് മസ്‌ക് വ്യക്തമാക്കുന്നു.

 ഒക്ടോബറില്‍ സ്റ്റാര്‍മര്‍, ട്രംപിന്റെ ലേബര്‍ പാര്‍ട്ടിയ്‌ക്കെതിരായി പ്രചാരണം നടത്തിയെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആ സമയത്ത്, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് വേണ്ടി ബ്രിട്ടീഷ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ട്രംപ് ടീം ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


ബ്രിട്ടനിലെ 'ജനങ്ങളെ മോചിപ്പിക്കാന്‍' അമേരിക്കയ്ക്ക് ആവശ്യമായി വന്നേക്കാവുന്ന ഒരു 'സ്വേച്ഛാധിപത്യ ഗവണ്‍മെന്റ്' താന്‍ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് മസ്‌ക് തന്റെ ത പ്ലാറ്റ്‌ഫോമില്‍ സ്റ്റാര്‍മറിനെ കൂടുതല്‍ വിമര്‍ശിച്ചു. 


2008 മുതല്‍ 2013 വരെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ തലവനായിരിക്കെ, ഗ്രൂമിംഗ് ഗ്യാങ് അഴിമതി മറച്ചുവെക്കുന്നതില്‍ സ്റ്റാര്‍മറുടെ പങ്കിനെക്കുറിച്ച് പറയുകയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ 'ദുഷ്ടന്‍' എന്ന് മുദ്രകുത്തുകയും ചെയ്തു.

Advertisment