ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കത്തില്‍ റോക്കറ്റും ഗ്രനേഡ് ലോഞ്ചറുകളും കണ്ടെത്തി

ഭീകര സംഘടനയായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പല ഭൂഗര്‍ഭ തുരങ്കങ്ങളും ഇസ്രായേല്‍ സൈന്യം പൊളിച്ചുമാറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
grande

ലെബനന്‍: ഭീകര സംഘടനയായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പല ഭൂഗര്‍ഭ തുരങ്കങ്ങളും ഇസ്രായേല്‍ സൈന്യം പൊളിച്ചുമാറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Advertisment

ഒരു സെമിത്തേരിക്ക് താഴെയുള്ള തുരങ്കം ഒരു കിലോമീറ്ററിലധികം നീളമുള്ളതും റോക്കറ്റ് സംവിധാനങ്ങള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, തോക്കുകള്‍ എന്നിങ്ങനെ വിവിധതരം ആയുധങ്ങള്‍ കൊണ്ട് നിറഞ്ഞതുമായിരുന്നു. 

ലെബനനിലേക്കുള്ള അതിര്‍ത്തി കടന്നുള്ള അധിനിവേശത്തിനിടെ 25 മീറ്റര്‍ നീളമുള്ള നിരവധി ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.

ഗാസയില്‍ ഹമാസ് ഭീകരര്‍ നിര്‍മ്മിച്ചതു പോലെയല്ല ഹിസ്ബുള്ള തീവ്രവാദികള്‍ ഉപയോഗിക്കുന്ന  തുരങ്കമെന്ന് ഇസ്രായേല്‍ സേന പറയുന്നു. 

എകെ47 തോക്കുകള്‍, പ്രവര്‍ത്തന സജ്ജമായ മുറികള്‍, ഒരു കിടപ്പുമുറി, ഒരു കുളിമുറി, ജനറേറ്ററുകള്‍, വാട്ടര്‍ ടാങ്കുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഒരു സ്റ്റോറേജ് റൂം, അതുപോലെ  ഇരുമ്പ് വാതിലുകളുള്ള ഒരു 'നൂറു മീറ്റര്‍' ടണല്‍ എന്നിവയെല്ലം ഒരു ഇസ്രായേലി പട്ടാളക്കാരന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Advertisment