ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 30 ഓളം ജൂത പൗരന്മാര്‍ അറസ്റ്റില്‍

തങ്ങളുടെ മുഖ്യ ശത്രുവിലേക്ക് നുഴഞ്ഞുകയറാനുള്ള ടെഹ്‌റാന്‍ പതിറ്റാണ്ടുകളായി നടത്തിയ ഏറ്റവും വലിയ ശ്രമമായാണ് ഇസ്രയേല്‍ ഇതിനെ കാണുന്നത്. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Cyber

ഇസ്രായേല്‍: ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 30 ഓളം ജൂത പൗരന്മാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ഒമ്പത് രഹസ്യ സെല്ലുകളിലായി ആണ് ഇവര്‍ പ്രവര്‍ത്തിച്ചത്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Advertisment

തങ്ങളുടെ മുഖ്യ ശത്രുവിലേക്ക് നുഴഞ്ഞുകയറാനുള്ള ടെഹ്‌റാന്‍ പതിറ്റാണ്ടുകളായി നടത്തിയ ഏറ്റവും വലിയ ശ്രമമായാണ് ഇസ്രയേല്‍ ഇതിനെ കാണുന്നത്. 

സൈനിക താവളങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു

_cybercrime.jpg

ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെയും മുന്‍ സൈനിക ഉദ്യോഗസ്ഥരുടെയും വിഫലമായ കൊലപാതക ശ്രമം ഇവരുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

സൈനിക താവളങ്ങളുടെയും വ്യോമ പ്രതിരോധത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ ജൂത പൗരന്മാര്‍ ശേഖരിച്ചിട്ടുണ്ട്. 


ഗോലാന്‍ കുന്നുകളില്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലി സേനയുടെ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഒരു അച്ഛനും മകനും കൈമാറിയതായി ഏജന്‍സിയും പൊലീസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.


ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേലികളെ രഹസ്യാന്വേഷണം ശേഖരിക്കുന്നതിനും പണത്തിന് പകരമായി ആക്രമണം നടത്തുന്നതിനും വേണ്ടി റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

Advertisment