ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കുന്നു; വെടിനിര്‍ത്തല്‍ കരാറിന് അവര്‍ക്ക് താല്‍പര്യമില്ലെന്ന് ലബനാന്‍ പ്രധാനമന്ത്രി

ലബനാനില്‍ ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവര്‍ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. 

New Update
lebanan 1

ബെയ്‌റൂത്ത്: ലബനാനില്‍ ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവര്‍ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment


ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രായേല്‍ വര്‍ധിപ്പിക്കുകയാണ്. നിരവധി ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളോട് പൂര്‍ണമായും ഒഴിഞ്ഞ് പോകാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ബെയ്‌റൂത് നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് അവര്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. അവരുടെ നടപടികള്‍ വെടിനിര്‍ത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ലബനാന്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിന് സമ്മതിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ലബനാന്‍ പ്രധാനമന്ത്രി തള്ളി. റോയിട്ടേഴ്‌സില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്. വെടിനിര്‍ത്തല്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഇരു പക്ഷത്തിനും ഒരുപോലെ ബാധകമാക്കുമെന്നും ലബനാന്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ദക്ഷിണ ലബനാനില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ബലാബേക്ക് മേഖലയില്‍ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാര്‍ഥി ക്യാമ്ബ് ഉള്‍പ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. ഇസ്രായേല്‍ പ്രതിരോധസേന എക്‌സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

Advertisment