കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + കമ്മ്യൂണിറ്റികളില്‍പെട്ടവരോടും കരുണകാണിക്കണമെന്ന് എപ്പിസ്‌കോപ്പല്‍ വനിത ബിഷപ്പ് മരിയന്‍ ബുഡെ

കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + കമ്മ്യൂണിറ്റികളില്‍പെട്ടവരോടും കരുണകാണിക്കണമെന്ന് എപ്പിസ്‌കോപ്പല്‍ വനിത ബിഷപ്പ് മരിയന്‍ ബുഡെ.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
trumph 1233

വാഷിംഗ്ടണ്‍ ഡി.സി: കുടിയേറ്റക്കാരോടും എല്‍ജിബിടിക്യു + കമ്മ്യൂണിറ്റികളില്‍പെട്ടവരോടും കരുണകാണിക്കണമെന്ന് എപ്പിസ്‌കോപ്പല്‍ വനിത ബിഷപ്പ് മരിയന്‍ ബുഡെ.

Advertisment

വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍ ആതിഥേയത്വം വഹിക്കുകയും ഇരുപാര്‍ട്ടികളുടെയും പ്രസിഡന്റുമാര്‍ അവരുടെ കാലാവധിയുടെ തുടക്കത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഉദ്ഘാടനാനന്തര ദിനത്തില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഒരു വലിയ പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു ബിഷപ്പിന്റെ പ്രഭാഷണം.


അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിന് ഒരു കൊലയാളിയുടെ വെടിയുണ്ടയില്‍ നിന്ന് ദൈവം തന്നെ രക്ഷിച്ചുവെന്ന് ട്രംപ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതിനെ പരാമര്‍ശിച്ചുകൊണ്ട്, സ്നേഹമുള്ള ദൈവത്തിന്റെ രക്ഷാ കരം നിങ്ങളെ സ്പര്‍ശിച്ചതായി അനുഭവപ്പെട്ടു എന്ന് ബിഷപ് പറഞ്ഞു.


നമ്മുടെ ദൈവത്തിന്റെ നാമത്തില്‍, ഇപ്പോള്‍ ഭയപ്പെടുന്ന നമ്മുടെ രാജ്യത്തെ ജനങ്ങളോട് കരുണ കാണിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ തുടര്‍ന്ന് അഭ്യര്‍ത്ഥിച്ചു.


ബിഷപ്പിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയെക്കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍, അത് അത്ര ആവേശകരമായ ഒന്നായിരുന്നില്ലെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതൊരു നല്ല ശുശ്രൂഷയാണെന്ന്  കരുതുന്നില്ല. ചൊവ്വാഴ്ച വൈറ്റ് ഹൗസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു'.

 

Advertisment