മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്. നാളെ കുംഭമേള ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമത്തിനാണ് ഉത്തര്‍ പ്രദേശ് ഒരുങ്ങുന്നത്. 

New Update
kumbh mela

ലഖ്‌നൗ: മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്. നാളെയാണ് കുംഭമേളയ്‌ക്കൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമത്തിനാണ് ഉത്തര്‍ പ്രദേശ് ഒരുങ്ങുന്നത്. 

Advertisment


144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. 


തിങ്കളാഴ്ച മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും.


 14 ന് മകര സംക്രാന്തി ദിനത്തിലും 29 ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12ന് മാഘി പൂര്‍ണിമ ദിനത്തിലും ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക. 


കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 


പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചിട്ടുണ്ട്.

 

Advertisment