മയോട്ടെയില്‍ ചിഡോ ചുഴലിക്കാറ്റ്. മരണ സംഖ്യ ഉയരുന്നു

New Update
chido storm

മയോട്ട്: ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ് വിഴുങ്ങി ചിഡോ.  കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. 

Advertisment

കാറ്റടിച്ചു തകര്‍ന്ന ദ്വീപില്‍ നൂറിലധികം പേര്‍ മരിച്ചതായും 32000 വരുന്ന ദ്വീപ് നിവാസികള്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ കഷ്ടപ്പെടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. 

ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ

മരണ സംഖ്യ ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും യുദ്ധ കാലാടിസ്ഥാനത്തില്‍ തുടരുകയാണ്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ എത്തിയാണ് ചിഡോ മയോട്ട് ദ്വീപിനെ തകര്‍ത്തെറിഞ്ഞത്. 


നിരവധി വീടുകളും ആശുപത്രികളും സ്‌കൂളുകളും തകര്‍ന്നു. നിലവില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്ന ദ്വീപിനെ ചുഴലിക്കാറ്റ് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

ദ്വീപില്‍ രക്ഷാപ്രവര്‍ത്തകരെത്തി

ദ്വീപിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാന്‍സ് അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസം രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. 


പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ (4,970 മൈല്‍) അകലെ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ടെ.


 ഫ്രാന്‍സിന്റെ ഭാഗമാണെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രമാണ് ഇൗ സ്ഥലം.

കൊടുങ്കാറ്റ് ദ്വീപസമൂഹത്തില്‍ നാശം വിതച്ച സാഹചര്യത്തില്‍ ഫ്രാന്‍സിന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി.


ഈ ഭയാനകമായ അഗ്നിപരീക്ഷയില്‍ യൂറോപ്പ് മയോട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായും, സഹായം നല്‍കാന്‍ ഞങ്ങള്‍ സന്നദ്ധമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എക്‌സില്‍ കുറിച്ചു.


 

Advertisment