എം.പിമാര്‍ക്ക് നല്‍കിയ പട്ടികയില്‍ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ പുറത്ത്; നാളെ അവതരിപ്പിച്ചേക്കില്ല

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ നാളെ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന.

New Update
election Untitledrajj

തിരുവനന്തപുരം: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ നാളെ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന. എംപിമാര്‍ക്ക് നല്‍കിയ കാര്യ പരിപാടികളുടെ പട്ടികയില്‍ ബില്‍ അവതരണത്തെ കുറിച്ച് പരാമര്‍ശമില്ല. 

Advertisment

വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയില്‍ 13, 14 ഇനങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരവും നല്‍കിയിരുന്നു.


ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. 


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍

 

കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി' ശക്തമായി വാദിച്ചിരുന്നു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്നുവെന്നായിരുന്നു വാദം.

2034 മുതല്‍ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.


ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക.


ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.

ആദ്യ ഘട്ടത്തില്‍ ലോക് സഭ നിയമ സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം.

Advertisment