പേജര്‍ സ്ഫോടനം. വയനാട് സ്വദേശി റിന്‍സണ്‍ ജോസിനെ സംരക്ഷിക്കുന്നത് ഇസ്രയേല്‍. യുവാവ് എവിടെയാണെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട വയനാട് സ്വദേശി റിന്‍സണ്‍ ജോസിനെ സംരക്ഷിക്കുന്നത് ഇസ്രയേലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
rinsorn

ന്യൂയോര്‍ക്ക്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട വയനാട് സ്വദേശി റിന്‍സണ്‍ ജോസിനെ സംരക്ഷിക്കുന്നത് ഇസ്രയേലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്.

Advertisment

 സെപ്റ്റംബര്‍ 17നാണ് ഹിസ്ബുള്ളയുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമായ പേജര്‍ സ്ഫോടനമുണ്ടായത്.

സംഭവത്തിനു ശേഷം റിന്‍സണ്‍ എവിടെയാണെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുമ്പോള്‍ യു എസിലായിരുന്ന റിന്‍സണെ ഇസ്രയേലാണ് അവിടെനിന്നു മാറ്റിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍.

ഇപ്പോള്‍ സുരക്ഷിത കേന്ദ്രത്തില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

 പത്ത് വര്‍ഷം മുന്‍പാണ് റിന്‍സണ്‍ വയനാട്ടില്‍നിന്ന് നോര്‍വേയിലേക്ക് കുടിയേറി പൗരത്വം നേടിയത്. ഒരു വര്‍ഷം മുന്‍പ് റിന്‍സണ്‍ നാട്ടില്‍ വന്നുപോയിരുന്നു എന്നാണ് വിവരം.

Advertisment