റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

New Update
putin modi 1

മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

സന്ദര്‍ശന തീയതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ റഷ്യ ഉടന്‍ ആരംഭിക്കും എന്നും ദിമിത്രി പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും പുടിന്റെ സന്ദര്‍ശനം. അതേസമയം റഷ്യ - ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 

ഉക്രൈന്‍ യുദ്ധത്തിനിടയിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

വ്യാപാര-സാംബത്തിക ബന്ധങ്ങള്‍, നടത്തിയ ഊര്‍ജം, കണക്റ്റിവിറ്റി തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്, റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് മോദിയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം കസാനില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനിടെ പുടിനുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

ഉക്രൈന്‍ സംഘര്‍ഷം സമാധാനപരമായും വേഗത്തിലും പരിഹരിക്കപ്പെടണമെന്ന് മോദി ഈ വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുടിനുമായി നടത്തിയ ചര്‍ച്ചകളില്‍ മോദി സംതൃപ്തി രേഖപ്പെടുത്തി. 

അതിനിടെ അനൗപചാരിക ചര്‍ച്ചകളില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു സംഘര്‍ഷം പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചതിന് മോദിയോട് നന്ദി അറിയിക്കുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം.

പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2021 ഡിസംബര്‍ 6 ആയിരുന്നു. അന്ന് നരേന്ദ്ര മോദിക്കൊപ്പം 21ന് നടന്ന ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു പുടിന്‍ എത്തിയത്.

Advertisment