സിറിയയില്‍ ഇസ്രായേല്‍ സൈനികാധിനിവേശം. ഡമാസ്‌കസിന്റെ സമീപത്തേക്ക് സൈന്യം

സിറിയയില്‍ വന്‍തോതില്‍ ഇസ്രായേല്‍ സൈനികാധിനിവേശം നടക്കുന്നതായി റിപ്പോര്‍ട്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ISRAYEL MILITARY 123

ഡമാസ്‌കസ്: സിറിയയില്‍ വന്‍തോതില്‍ ഇസ്രായേല്‍ സൈനികാധിനിവേശം നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ബാഷര്‍അല്‍ അസദ് റഷ്യയില്‍ അഭയം തേടിയതോടെ   അവകാശികളില്ലാത്ത സിറിയയെ സൈനികമായി ഇല്ലാതാക്കിയും രാജ്യത്ത് വന്‍തോതില്‍ അധിനിവേശം നടത്തിയുമാണ് ഇസ്രായേല്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 

Advertisment

വിമാനത്താവളങ്ങള്‍, വ്യോമ നാവിക കേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കിയതോടെ ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിനരികത്തേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


സിറിയയിലേക്ക് ഇസ്രായേല്‍ അധിനിവേശം

Syrian rebels seize control of Damascus palaces as Assad flees to Russia

പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാന്‍ തയാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചപ്പോഴാണ് സിറിയയിലേക്ക് ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചത്.


ഡമാസ്‌കസ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അകലെ ഖതനയില്‍ ഇസ്രായേല്‍ യുദ്ധ ടാങ്കുകള്‍ എത്തി.  തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റും ഇസ്രായേല്‍ പിടിച്ചിട്ടുണ്ട്. 


ഗോലാന്‍ കുന്നുകളോടു ചേര്‍ന്ന ബഫര്‍ സോണില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹെര്‍മോണ്‍ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയന്‍ പ്രദേശം ഇസ്രായേല്‍ പിടിച്ചതായാണ് കണക്ക്.

 ലബനാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ അതിക്രമിച്ചു കയറി.  എന്നാല്‍  കടന്നുകയറ്റമെന്നല്ലെന്നാണ്  ഇസ്രായേലിന്റെ പ്രസ്താവന.

Advertisment