യുകെയിലും അയർലൻഡിലും ആഞ്ഞടിച്ച എയോവിൻ കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ. കാറിനു മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു

യുകെയിലും അയർലൻഡിലും ആഞ്ഞടിച്ച എയോവിൻ കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി മുടങ്ങി. കൊടുങ്കാറ്റിനെതുടർന്ന് ഗതാഗത തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 

New Update
STORM

ബെൽഫാസ്റ്റ്: യുകെയിലും അയർലൻഡിലും ആഞ്ഞടിച്ച എയോവിൻ കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി മുടങ്ങി. കൊടുങ്കാറ്റിനെതുടർന്ന് ഗതാഗത തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 

Advertisment

അയർലൻഡിൽ കാറിനു മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചത് ഒഴിച്ചാൽ മറ്റ് ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അയർലൻഡിലെ ഡൊണെഗൾ കൗണ്ടിയിലെ റാഫോയിലാണ് മരം വാഹനത്തിനു മുകളിലേയ്ക്കു വീണ് ആളപായം ഉണ്ടായത്. 


നോർത്തേൺ അയർലൻഡിൽ സ്‌കൂളുകൾ അടച്ചിട്ടതും വൻകിട ഹൈപ്പർമാർക്കറ്റുകൾ തുറക്കാതിരുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിനു സഹായിച്ചു. നോർത്തേൺ അയർലൻഡിൽ സ്‌കൂളുകൾ അടച്ചിട്ടതും വൻകിട ഹൈപ്പർമാർക്കറ്റുകൾ തുറക്കാതിരുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിനു സഹായിച്ചു.


ചിലയിടങ്ങളിൽ മൊബൈൽ നെറ്റുവർക്കുകളെയും എയോവിൻ ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാർക് സ്റ്റേഡിയത്തിനു കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 


നോർത്തേൺ അയർലൻഡിലെ പോർട്ടാഡൗണിൽ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിമ്മിനി തകർന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. 

നോർത്തേൺ അയർലൻഡിൽ മാത്രം 1800ൽ അധികം മരങ്ങളും മറ്റു വസ്തുക്കളും വീണ് ഗതാഗതം തടസപ്പെട്ടു. യുകെയിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ കാര്യമായി ബാധിച്ചു.


അയർലൻഡിൽ 183 കിലോമീറ്റർ വരെ വേഗത്തിലും സ്‌കോട്ലൻഡിൽ 160 കിലോമീറ്റർ വേഗത്തിലും കാറ്റു വീശിയതായാണ് റിപ്പോർട്. ഇരു രാജ്യങ്ങളിലും വടക്കൻ ഇംഗ്ലണ്ടിലും വരുന്ന ഏതാനും ദിവസങ്ങൾ കൂടി കാറ്റ്, മഴ മുന്നറിയിപ്പു തുടരുന്നുണ്ട്. 


തീവ്രമായ കാറ്റ് അവസാനിച്ചെങ്കിലും സ്‌കോട്ലൻഡ്, നോർത്തേൺ അയർലൻഡ് തീരങ്ങളിലും കുന്നുകളിലും 128 കിലോമീറ്റർ വരെ വേഗത്തിൽ ഈ ദിവസങ്ങളിൽ കാറ്റിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിവരം.


അതേസമയം, യുകെയിലെ വിവിധയിടങ്ങളിലും സ്‌കോട്ലൻഡിലും എവോയ്ൻ ഭീതി പരത്തുന്നുണ്ട്.


 

Advertisment