ലോക ടെക് വ്യവസായ രംഗത്തെ ഏറ്റവും പ്രമുഖരായ കമ്പനികള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കും

ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയും ആഗോള സാങ്കേതിക നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമാണ് സ്റ്റാര്‍ഗേറ്റ് എന്നറിയപ്പെടുന്ന സംയുക്ത സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. 

New Update
TRUMPH 123

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ ലോക ടെക് വ്യവസായ രംഗത്തെ ഏറ്റവും പ്രമുഖരായ കമ്പനികള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നു.

Advertisment


ആര്‍ട്ടിഫിഷ്യല്‍ - ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളില്‍ 500 ബില്യന്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് പ്രമുഖ ടെക് കമ്പനികള്‍ മുന്നോട്ടുവന്നിട്ടുള്ളത്.


ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയും ആഗോള സാങ്കേതിക നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമാണ് സ്റ്റാര്‍ഗേറ്റ് എന്നറിയപ്പെടുന്ന സംയുക്ത സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. 


പുതിയ സംരംഭം ഓപ്പണ്‍എഐയ്ക്കായി ഡേറ്റാ സെന്ററുകള്‍ നിര്‍മ്മിക്കും. ഡേറ്റാബേസ് കമ്പനിയായ ഒറാക്കിളും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പിന്തുണയുള്ള നിക്ഷേപകനായ എംജിഎക്സും ഈ സംരംഭത്തിലെ ഇക്വിറ്റി പങ്കാളികളാണ്.


അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് കമ്പനികള്‍ പദ്ധതിയിടുന്നത്. സംരംഭത്തെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രഖ്യാപനം ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ നടത്തി.

ഓപ്പണ്‍എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട്മാന്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സോണ്‍, ഒറാക്കിള്‍ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫീസറുമായ ലാറി എല്ലിസണ്‍ എന്നിവരും പ്രഖ്യാപനത്തിനായി വൈറ്റ് ഹൗസിലെത്തിയിരുന്നു.

 

Advertisment