വൈറ്റ് ഹൗസില്‍ ഇനി ട്രംപിന്റെ 'കുടിയേറ്റം'. നെഞ്ചിടിപ്പ് കേരളത്തിലും.  വിദ്യാര്‍ഥികളും ആശങ്കയില്‍

മികച്ച വിദ്യാര്‍ഥികളെ യു.എസിന് ആവശ്യമാണെന്നും അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പടെ നല്‍കുമെന്നായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പു കാലത്തെ പ്രഖ്യാപനം.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cgvyhvgbuj

കോട്ടയം: അടുത്ത മാസം വൈറ്റ് ഹൗസിലേക്കു ഡൊണാള്‍ഡ് ട്രംപ് എത്തും. ട്രംപ് യു.എസ് പ്രസിഡന്റായി വൈറ്റ് ഹൗസിലേക്ക് എത്തുന്നതോടെ അമേരിക്കയില്‍ കുടിയേറ്റ നയം വീണ്ടും പൊളിച്ചെഴുതപ്പെടും. ഇതോടെ ഇന്ത്യാക്കാര്‍ ഉള്‍പ്പടെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ ഒഴിഞ്ഞു പോകേണ്ടി വരും.

Advertisment

 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ട്രംപിന്റെ നീക്കങ്ങളെ ആശങ്കയോടെയാണു കാണുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പു തിരിച്ചെത്തണമെന്നു യു.എസിലെ പല യൂണിവേഴ്സിറ്റികളും വിദേശ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതായ വാര്‍ത്തകളും വിദേശ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. 


അതേ സമയം പഠനം കഴിഞ്ഞു വിദ്യാര്‍ഥികളെ അമേരിക്കയില്‍ തന്നെ തുടരാന്‍ ട്രംപ് ഭരണകൂടം അനുവദിക്കുമോയെന്നും കാത്തിരുന്നു കാണേണ്ടതാണ്. 


മികച്ച വിദ്യാര്‍ഥികളെ യു.എസിന് ആവശ്യമാണെന്നും അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പടെ നല്‍കുമെന്നായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പു കാലത്തെ പ്രഖ്യാപനം. ഈ നിലപാട് ട്രംപ് തുടരുമോയെന്നാണ് ഇനി അറിയാനുള്ളത്.

കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്കു യു.എസ് എമിഗ്രേഷന്‍


മതിയായ രേഖകളില്ലാതെ രാജ്യത്തു പ്രവേശിച്ചവരെ നാടുകടത്തുന്നത് അടക്കമുള്ള കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളിലേക്കു യു.എസ് എമിഗ്രേഷന്‍ വിഭാഗം കടന്നിട്ടുണ്ട്. ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളെ അതിവേഗം രാജ്യത്ത് നിന്നും പുറത്താക്കാനുള്ള നീക്കങ്ങളും സജീവമാണ്. 

അനധികൃതമായി കുടിയേറിയവരെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കു നിര്‍ദേശം നല്‍കയെന്ന വിവരങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു.


കുടിയേറ്റം ഒഴിപ്പിക്കാന്‍ ആവശ്യമെങ്കില്‍ യു.എസ് സൈനികരുടെ സേവനംഉപയോഗിക്കുമെന്നും ട്രംപ് മുന്‍പ് പ്രഖ്യാപിച്ചിട്ടുണ്ട്. 


കുടിയേറ്റക്കാര്‍ രാജ്യത്തിനു ഭീഷണിയാണെന്ന ട്രംപിന്റെ തീവ്രനിലപാട് പലരും കരുതലോടെയാണു നിരീക്ഷിക്കുന്നത്. ട്രംപ് സ്ഥാനമേല്‍ക്കാനിരിക്കെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ യു.എസ് ഇമിഗ്രേഷന്‍ വിഭാഗം പട്ടിക തയ്യാറാക്കിയിരുന്നു. 

രേഖകളില്ലാത്തവരെ നാടുകടത്തും

study 11

17,940 ഇന്ത്യക്കാരുള്‍പ്പെടെ 14,45,000 പേരെയാണു യു.എസില്‍ നിന്നും നാടുകടത്താനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതിയായ രേഖകളില്ലാതെ യു.എസിലെത്തിയ ഇവരെ അടുത്തു തന്നെ നാടുകടത്തുമെന്നാണ് വിവരം. 


ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യക്കാരില്‍ കൂടുതല്‍. ഇത്തരക്കാരില്‍ കുറവാണെങ്കലും ഒരു വിഭാഗം മലയാളികളും ഉള്‍പ്പെടും.


 മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ പിടികൂടിയിരുന്നു. നിയമാനുസൃതമല്ലാത്ത വഴികളിലൂടെ യു.എസിലെത്തുന്ന രാജ്യക്കാരുടെ പട്ടികയില്‍ 13ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

Advertisment