മെൽനി നെക്റ്റിനു (Melanie Knecht) നടക്കാൻ കഴിയില്ല , ട്രെവർ ഹാൻ ( Trevor Hahn) നു കാഴ്ചയുമില്ല. പക്ഷേ ഇവരിരുവർക്കും വിശ്രമവുമില്ല. മലകൾ കയറുക എന്നതാണിവരുടെ വിനോദം. ട്രെവറിന്റെ മുതുകിലേറി യാണ് മെൽനി മലകൾ കയറുന്നത്.അതൊരുഗ്രൻ ടീം വർക്കാണ്.അമേരിക്കൻ സ്വദേശികളാണിരുവരും.
ഇരുവരും അടുത്തകാലത്ത് അമേരിക്കയിലെ കൊളറാഡോ മല കയറിയാണ് വാർത്തകളിൽ ഇടം പിടിച്ചത്.
മെൽനി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു :-
" ട്രെവർക്കു കാലുകളുണ്ട്,എനിക്ക് കണ്ണുകളും.ഇതാണ് ഞങ്ങളുടെ ഡ്രീം ടീം. ഞാൻ ജീവിതകാലം മുഴുവൻ വീൽചെയറിലാണ് കഴിഞ്ഞത്. പർവ്വതാരോഹണം വളരെ ഇഷ്ടമാണ്. മലമുകളിലെത്തി വെള്ളിമേഘ ങ്ങളെയും നീലാകാശത്തെയും അടുത്തുകണ്ടാനന്ദിക്കാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നതാണ്.
ഇപ്പോൾ ഇത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ്. ഞങ്ങൾ തമ്മിലുള്ള പൊരുത്തം ഒരു മഹാസംഭ വമാണ്. ഞങ്ങൾക്കിരുവർക്കുമായി രണ്ടു കണ്ണുകളും രണ്ടു കാലുകളുമാണുള്ളത് .അതുതന്നെ ധാരാളം. He’s the legs, I’m the eyes — boom! Together, we’re the dream team.” ഇതാണ് മെൽനിയുടെ വരികൾ. "
യാത്രയിൽ ട്രെവർ ,മെൽനിയെ ഒരു പ്രത്യേകതരം ചെയറിൽ ബന്ധിച്ചു തൻ്റെ മുതുകിലേറ്റിയാണ് നടന്നു പോകുന്നത് ( ചിത്രം കാണുക ) വഴിയും മറ്റുള്ള യാത്രാവിവരണങ്ങളും തോളിലിരുന്നുകൊണ്ട് മെൽനി വിവരിക്കുന്നു, അതനുസരിച്ചാണ് ട്രെവറുടെ മുന്നോട്ടുളള പ്രയാണം തന്നെ.
മേൽനിക്കു ചെറുപ്പം മുതൽക്കേ നട്ടെല്ലു വളരാതിരിക്കുന്ന ( Spina bifida) എന്ന രോഗമാണ്. അതുകൊ ണ്ടുതന്നെ കാലുകൾ അതീവ ദുർബലവും. ട്രെവറുടെ കാഴ്ചനഷ്ടപ്പെട്ടത് ഗ്ലോക്കോമ എന്ന രോഗം മൂലമായിരുന്നു. Adaptive എക്സർസൈസ് ക്ലാസ്സിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആ സൗഹൃദം ദൃഢമായി. ഒപ്പം യാത്ര ചെയ്യാനും മലകയറാനും ഒരുമിച്ചു ജീവിക്കാനും അവർ തീരുമാനിക്കുകയായിരുന്നു.
അടുത്തതായി ഈ മാസം ( ആഗസ്റ്റ് ) 15000 അടി ഉയരമുള്ള ഒരു മലകയറാൻ ഇരുവരും പദ്ധതിയിടുകയാണ്.