Advertisment

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രന് തിരിച്ചടി; നേരിട്ട് ഹാജരാകണമെന്ന് കോടതി

New Update
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടം: കെ സുരേന്ദ്രൻ

മഞ്ചേശ്വരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളോട് ഹാജരാകാന്‍ കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. വിടുതല്‍ ഹര്‍ജിയിലാണ് കാേടതി ഉത്തരവ്. 25 ന് വിടുതല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.

Advertisment

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കാന്‍ പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് വിശദവാദം നടന്നത്.

കെ സുരേന്ദ്രന് വേണ്ടി ഹാജരായ കോഴിക്കോട്ട് നിന്നുള്ള അഭിഭാഷകന്‍ പി വി ഹരി വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് വാദിച്ചത്.

എന്നാല്‍ പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധിച്ച രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം നിലനില്‍ക്കില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

2021 ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്‌ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. 

Advertisment