ഡാറ്റാ എൻട്രി ജോബുകൾക്ക് എന്ന പേരിൽ കംബോഡിയയിലേക്ക് എത്തിക്കുന്ന മലയാളികൾ സൈബർ തട്ടിപ്പ് ജോലികൾ ചെയ്യാനാണ് നിർബന്ധിതരാകുന്നത്. അതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്യും.
അനുഭവസ്ഥരുടെ വെളിപ്പെടുത്തലുകൾ സഹിതം റിപ്പോർട്ടർ പുറത്ത് വിട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചത്. നിരവധി മലയാളികളാണ് ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുന്നത്.
സൈബർ തട്ടിപ്പ് കമ്പനികൾ ഇവരെ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. വയനാട് സ്വദേശി മർദ്ദനത്തിന് ഇരയായി കംബോഡിയയിൽ കൊല്ലപെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു.