ദേശീയ തലത്തില്‍ കേരളത്തെ കരിതേച്ച് കാണിക്കാന്‍ നീചശ്രമം. അതിനായി സിനിമ പുറത്തിറക്കി. വര്‍ഗീയ പ്രചരണത്തിന് നവോത്ഥാന നായകരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിന്റെ പ്രതീകങ്ങളെ വിട്ടുകൊടുക്കില്ലെന്ന് നിര്‍ബന്ധം ഉണ്ടാകണം. രാജ്യ ചരിത്രം പ്രത്യേക വിഭാഗത്തിന്റേതാണെന്ന് ചിത്രീകരിക്കാന്‍ ശ്രമം. ഇന്ന് വര്‍ഗ്ഗീയ വിദ്വേഷ ചിന്തകള്‍ വ്യാപകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.