തിരുവനന്തപുരം: പിഎസ്‌സി ജോലി തട്ടിപ്പ് നടത്തിയ പ്രതികൾ ലക്ഷ്യമിട്ടത് ആഢംബര ജീവിതം. 80 ലക്ഷം രൂപയെങ്കിലും പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരു വ്യക്തമാക്കി. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ആഢംബര കാറുകളും വീടുകളും വാങ്ങി. ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂ ചെയ്ത യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി രാജലക്ഷ്‌മി തൃശൂർ ആമ്പല്ലൂരിൽ പുതിയ വീട് നിർമിച്ചിട്ടുണ്ട്. ഒപ്പം എർട്ടിഗ, ഡസ്റ്റർ മോഡൽ കാറുകളും പ്രതി ഉപയോഗിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണ് ഇതിനുപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.