ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം: ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ട്രേറ്റിന് മുന്നിൽ

New Update
samaram bindu

മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് സമരം പുനരാരംഭിച്ചത്.

Advertisment

314 ദിവസത്തോളം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്.

സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. ഭൂമി നൽകുമെന്ന് മുൻപ് കളക്ടർ ഉറപ്പ് നൽകുകയും നിരവധി ഡേറ്റുകൾ നൽകുകയും ചെയ്‌തെങ്കിലും വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല.

Advertisment