New Update
/sathyam/media/media_files/2025/05/12/WtsoSoRCMW34Z6tq5ncl.jpg)
പാലാ: ഗിരിജ രാമാനുജവും ഗീത രംഗപ്രഭാതും ചേർന്ന് അവതരിപ്പിച്ച താരാട്ടും താലാറ്റും സംഗീത നിശയോട് കൂടി പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് , സ്പേസ് ഇൻസൈഡ് എൻസംമ്പിൾ ആർട്ട് രാഗമാലിക എന്നിവരുടെ സഹകരണത്തിൽ നടക്കുന്ന ‘പാലം 2025’ കലാസംഗമത്തി്ന് സമാപനം ആയി.
കുട്ടികൾക്കായി രാവിലെ മനുഷ്യാവകാശ പ്രവർത്തക ദയാബായിയും അഭീഷും നാടകം പരിശീലിപ്പിച്ചു. വൈകിട്ട് കുട്ടികളുടെ ലഘു നാടകം മൊത്തനായ് നടന്നു. കുട്ടികളും മാതാപിതാക്കളും ശിൽപ്പശാല അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് പ്രഭ പാലാ, എം എസ് ശശിധരൻ, ഓണം തുരുത്ത് രാജശേഖരൻ എന്നിവരെ കെ സി ജോസ്, അഭീഷ് ശശിധരൻ എന്നിവർ അനുസ്മരിച്ചു. കുട്ടികൾക്ക് ദയാബായിയും രവി പാലായും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പാലായിൽ ഒരു കലാകാരിയായി എത്തുവാൻ സാധിച്ചതിലുള്ള സന്തോഷം ദയാബായി പങ്കുവെച്ചു. യുദ്ധമില്ലാത്ത സമാധാനത്തിന്റെ ലോകത്തിനായി താരാട്ട് പാടി ഏവരും പുതിയലോകത്തിനായി പ്രതീക്ഷകൾ നിരത്തി.
രവി പാലാ,അജേഷ് എസ് എസ്, ഡോ പി ബി സനീഷ്, എം എ അഗസ്തി,കിരൺ രഘു, ബിജോയ് മണർകാട്, സലിം രാഗമാലിക, ലക്ഷി ശശിധരൻ, ജിനു ചെമ്പിളാവ് , അഖില , നന്ദന, ജോണി വർക്കി, മായാ ബെന്നി, മീര പരമേശ്വരൻ, പൂജ എന്നിവർ സംസാരിച്ചു. എല്ലാ മാസവും കുട്ടികൾക്ക് വേണ്ടിയുള്ള കുഞ്ഞരങ്ങ് നടത്തുവാൻ തീരുമാനിച്ചുകൊണ്ട് പാലം 2025 സമാപിച്ചു.