കുമരകം കോണത്താറ്റുപാലം പണിയുടെ കമ്പി മോഷണം പഞ്ചായത്ത് പ്രസിഡന്റ് പച്ചക്കള്ളം പറയുന്നു എന്ന് കോണ്‍ഗ്രസ്. രണ്ടാമത് പിടിച്ച വ്യക്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സി.പി.എം. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണന്നും കോണ്‍ഗ്രസും

New Update
Kumarakom Konathattu bridge


കുമരകം: കുമരകം കോണത്താറ്റുപാലം പണിയുടെ കമ്പി മോഷണം കേസില്‍  പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പച്ചക്കള്ളം പറയുന്നു എന്നു കോണ്‍ഗ്രസ്. കോണത്താറ്റ് പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് കമ്പി മോഷണം പോയതില്‍ രണ്ടാമതായി ജയകുമാര്‍ , ജോഷി മോന്‍ എന്നിവരാണു പിടിയിലായിരുന്നു.

Advertisment

കേസില്‍ കുമരകം സ്വദേശി ബിനോയി വിശ്വനാഥനെ പോലീസ് ആദ്യം അറസ്റ്റു ചെയ്തിരുന്നു. ബിനോയ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാലം പണി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് പൊളിഞ്ഞതെന്നും സി.പി.എം ആരോപിച്ചിരുന്നു. പിന്നാലെ പിടികൂടിയ രണ്ടു പേരും  കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.


എന്നാല്‍, പ്രതികള്‍ രണ്ടുപേരും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ഇല്ലാത്തവരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോ അല്ല. പക്ഷേ, ജയകുമാര്‍ മാടപ്പറമ്പില്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും പൊതുമീറ്റിങ്ങുകളിലെ സജീവ സാന്നിധ്യവും കൊടി തോരണങ്ങള്‍ കെട്ടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളുമാണ്. എന്നാല്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്ന പച്ച കള്ളം പറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ അപമാനിക്കുകയും ചെയ്തിരിക്കുന്നു. 


ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കുന്നത്. 1881 കിലോ കമ്പി മോഷണം പോയതായി പാലത്തിന്റെ കോണ്‍ട്രാക്ടര്‍ അലക്‌സ് പെരുമാലി കുമരകം പോലീസില്‍ പരാതി നല്‍കിയിരുന്നു. കുമരകം 2298 ാം നമ്പര്‍ സഹകരണ ബാങ്കിന്റെ സി.സി ടി.വി. ദൃശ്യങ്ങളാണു മോഷ്ടാക്കളെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. എന്നാല്‍, അറസ്റ്റിനു പിന്നാലെ രാഷ്ട്രീയ വിവാദം സജീവമാവുകയായിരുന്നു