മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു.
ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്.
മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക ബാച്ചുകളും കൊണ്ട് സർക്കാർ തുടരുന്ന വിദ്യാർത്ഥി വഞ്ചന അനുവദിക്കില്ല , ജില്ലയിൽ ആനുപാതികമായി പ്ലസ് വണ്ണിന്സ്ഥിരം ബാച്ചുകൾ അനുവധിക്കും വരെ പ്രതിഷേധ സമരങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുമെന്നും ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ പറഞ്ഞു.
നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഹയർസെക്കണ്ടറി ബാച്ചുകളുടെ പ്രതിസന്ധി പൊതുജനങ്ങൾക്കിടയിൽ വിചാരണക്ക് വെക്കുമെന്നും തുടർ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നുംജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡണ്ടുമാർ നയിക്കുന്ന ജനകീയ വിചാരണ യാത്ര, പെറ്റീഷൻ കാരവൻ, ഹൈവെ ഉപരോധം, പീപ്പ്ൾസ് പാർലമെന്റ്, എ.ഇ.ഒ ഓഫീസ് മാർച്ച്,എം എൽ.എ ഓഫീസ് മാർച്ച്, ആർ.ഡി.ഡി ഉപരോധം തുടങ്ങി സമര ശ്യംഖല എന്ന പേരിൽ തുടർ സമരങ്ങൾക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകും.
കലക്ടറേറ്റ് മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, ജനറൽ സെക്രട്ടറി ബാസിത് താനൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സഫീർ ഷാ,വിമൻസ് ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, സാബിക് വെട്ടം, ഷാറൂൺ അഹമ്മദ്
തുടങ്ങിയവർ സംസാരിച്ചു.