പാലക്കാട്: അട്ടപ്പാടിയിൽ ക്രൂരമായ മർദനത്തിനരയായ ചിറ്റൂർ ഊരിലെ ആദിവാസി യുവാവ് ഷിജുവിനെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ സന്ദർശിച്ച് നിയമപോരാട്ടത്തിൽ പിന്തുണകളറിയിച്ചു. ആദിവാസി ജനവിഭാഗത്തോടുള്ള മലയാളിയുടെ മനോഭാവമാണ് കെട്ടിയിട്ട് മർദനത്തിലൂടെ പ്രകടമായത്. ഇനിയൊരു മധു അവർത്തിക്കപ്പെടാൻ അനുവദിച്ചുകൂടാ.
കേസ് പോലീസ് തലത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, വൈസ് പ്രസിഡൻ്റ് കെ.എം.സാബിർ അഹ്സൻ, പാലക്കാട് ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ, ഇഹ്സാൻ മണ്ണാർക്കാട് എന്നിവരാണ് സന്ദർശിച്ചത്.